അശ്ലീല ചിത്രങ്ങള്‍ക്കും കഞ്ചാവിനും ഒരേ അനുഭൂതിയെന്ന് യുവാവ്; ഞെട്ടി വൈദ്യശാസ്ത്രം 

അശ്ലീല വീഡിയോ കാണുന്നത് നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന്് കാണിച്ച് ചികിത്സ തേടി 23 വയസുകാരനാണ് രാജ്യത്തെ പ്രമുഖ മാനസിക ചികിത്സ കേന്ദ്രമായ ബംഗലൂരുവിലെ നിംഹാന്‍സിനെ സമീപിച്ചത്
അശ്ലീല ചിത്രങ്ങള്‍ക്കും കഞ്ചാവിനും ഒരേ അനുഭൂതിയെന്ന് യുവാവ്; ഞെട്ടി വൈദ്യശാസ്ത്രം 

ബംഗലൂരു: കഞ്ചാവിന്റെ ആസക്തി മറികടക്കാന്‍ അശ്ലീല വീഡിയോ കാണുന്നത് ശീലമാക്കി. കേള്‍ക്കുമ്പോള്‍ ഒരു ഞെട്ടല്‍ തോന്നാം. എന്നാല്‍ ഒരു ദുശീലം  മറികടക്കാന്‍ ശീലമാക്കിയ മറ്റൊന്ന് ഒരു യുവാവിന്റെ ജീവിതത്തില്‍ പാരയായ സംഭവമാണ് ഇവിടെ വിവരിക്കുന്നത്. 

അശ്ലീല വീഡിയോ കാണുന്നത് നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ ചികിത്സ തേടി ഒരു യുവാവ് എത്തിയതോടെയാണ് ഇങ്ങനെ ചില സംഗതികളും സമൂഹത്തില്‍ നടക്കുന്നുണ്ട് ബോധ്യപ്പെട്ടത്. അശ്ലീല വീഡിയോ കാണുന്നത് നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന്കാണിച്ച് ചികിത്സ തേടി 23 വയസുകാരനാണ് രാജ്യത്തെ പ്രമുഖ മാനസിക ചികിത്സ കേന്ദ്രമായ ബംഗലൂരുവിലെ നിംഹാന്‍സിനെ സമീപിച്ചത്.  ഒരു ദിവസം തുടര്‍ച്ചയായി ആറു മുതല്‍ 15 മണിക്കൂര്‍ വരെയാണ് ഇയാള്‍ അശ്ലീല ചിത്രങ്ങളും, ഓണ്‍ലൈന്‍ ഗെയിമിനും മറ്റുമായി മാറ്റി വെയ്ക്കുന്നത്.

രോഗവിവരങ്ങള്‍ വിശദമാക്കുന്നതിനിടയിലാണ് പഴയ പശ്ചാത്തലം 23 കാരന്‍ ഡോക്ടറോട് വെളിപ്പെടുത്തിയത്. ഏറേ നടുക്കത്തോടെയാണ് ഡോക്ടര്‍ രോഗവിവരങ്ങള്‍ കേട്ടത് എന്ന് സാരം. കഞ്ചാവിന്റെ ആസക്തി മറികടക്കാനാണ് അശ്ലീല ചിത്രങ്ങളിലേക്ക് മനസിനെ വഴിതിരിച്ചുവിട്ടതെന്ന് യുവാവ് വിശദീകരിച്ചു.  രണ്ടു ശീലങ്ങളും ഒരേ മാനസികാവസ്ഥയാണ് സൃഷ്ടിക്കുന്നതെന്ന് യുവാവ് വ്യക്തമാക്കി. ഇതില്‍ നിന്നും മോചനം തേടിയാണ് എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന യുവാവ് നിംഹാന്‍സില്‍ അഭയം തേടിയത്. പഠനം പൂര്‍ത്തിയാക്കി ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സഹായിക്കണമെന്നാണ് യുവാവ് ഡോക്ടര്‍മാര്‍ക്ക് മുന്‍പില്‍ വെച്ചിരിക്കുന്ന അഭ്യര്‍ത്ഥന.

കോളേജ് പഠനക്കാലത്താണ് യുവാവ് കഞ്ചാവ് ഉപയോഗം തുടങ്ങിയത്. ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ ഒരു വാഹനാപകടത്തെതുടര്‍ന്ന് കഞ്ചാവ് ഉപയോഗം മറികടക്കാനാണ് അശ്ലീല വീഡിയോ കാണുന്നത് ശീലമാക്കിയത്. ഇത്തരത്തില്‍ ഒരു ആസക്തിയെ മറികടക്കാന്‍ മറ്റൊന്ന് ശീലമാക്കിയ ഒരു വ്യക്തിക്ക് സമാനമായ അനുഭൂതി ലഭിക്കുന്നത് സംബന്ധിച്ച് ഗവേഷണം നടത്തുമെന്ന് നിംഹാന്‍സ് അധികൃതര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com