കൊളസ്‌ട്രോളില്‍ നിന്ന് മുക്തി നേടണോ..! ധാരാളം നിലക്കടല കഴിച്ചോളൂ

ചെടികളും പഴങ്ങളും കഴിച്ചുകൊണ്ടുള്ള ഡയറ്റ് ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണെന്നുള്ള കാര്യം മുന്‍ പഠനങ്ങളില്‍ തെളിഞ്ഞിട്ടുള്ളതാണ്
കൊളസ്‌ട്രോളില്‍ നിന്ന് മുക്തി നേടണോ..! ധാരാളം നിലക്കടല കഴിച്ചോളൂ

നിലക്കടല ഇഷ്ടമില്ലാത്തവര്‍ വളരെ കുറവാകും. സിനിമാ തിയേറ്ററിലും പാര്‍ക്കിലുമെല്ലാം ഇത് കൊറിച്ചുകൊണ്ടിരിക്കാന്‍ രസമാണ്. എന്നാല്‍ നിലക്കടല വെറുതെ കൊറിക്കുമ്പോള്‍ ഓര്‍ത്തോളൂ.. ഇത് രുചിമുകുളങ്ങളെ ഉത്തേചിപ്പിക്കുക മാത്രമല്ല ചെയ്യുന്നത് ആരോഗ്യത്തിനും വളരെ നല്ലതാണ്. നിലക്കടല ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ കൊളസ്‌ട്രോള്‍ കുറയുകയും ബ്ലഡ് പ്രഷര്‍ നിയന്ത്രിതമാവുകയും ചെയ്യുമെന്നാണ് പുതിയ പഠനം.

പോര്‍ട്ട്‌ഫോളിയോ ഡയറ്റ് എന്ന പ്രത്യേക ഭക്ഷണക്രമത്തിലാണ് നിലക്കടല ഉള്‍പ്പെടുത്തേണ്ടത്. കൊളസ്‌ട്രോള്‍ കുറച്ചുള്ള ആഹാരങ്ങള്‍ കഴിച്ചുള്ള ഡയറ്റാണിത്. പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതിനൊപ്പം പീനട്ട്‌സ് എന്ന് ഇംഗ്ലീഷുകാര്‍ വിളിക്കുന്ന നിലക്കടലയും കഴിക്കണം. 

ചെടികളും പഴങ്ങളും കഴിച്ചുകൊണ്ടുള്ള ഡയറ്റ് ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണെന്നുള്ള കാര്യം മുന്‍ പഠനങ്ങളില്‍ തെളിഞ്ഞിട്ടുള്ളതാണ്'- വാഷിങ്ടണ്‍ ഡിസിയിലെ ഗവേഷകന്‍ ഹന കഹ്‌ലോവ പറയുന്നു. ചില പ്രത്യേകതരം സസ്യങ്ങള്‍ കഴിക്കുന്നത് വഴി കൊളസ്‌ട്രോള്‍ കുറയുകയും അതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുകയും ചെയ്യുന്നു'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സസ്യങ്ങള്‍ ഉപയോഗിച്ചുള്ള ഈ ഡയറ്റില്‍ നിര്‍ബന്ധമായും 42 ഗ്രാം നിലക്കടല ഉള്‍പ്പെടുത്തണമെന്നാണ് ഗവേഷകര്‍ പറയുന്നത്. 50 ഗ്രാം പ്രോട്ടീല്‍ ഉള്‍പ്പെടുത്തണം. ഇത് പച്ചക്കറികളില്‍ നിന്ന് ലഭിക്കും(ബീന്‍സ്, വെള്ളക്കടല, ധാന്യവര്‍ഗങ്ങള്‍). 20 ഫൈബറും ഉള്‍പ്പെടുത്തണം. ഓട്ട്‌സ്, ബാര്‍ലി, ആപ്പിള്‍, ഓറഞ്ച്, ബെറീസ് തുടങ്ങിയ കഴിക്കുന്നത് വഴി ശരീരത്തിന് ആവശ്യത്തിന് ഫൈബറും ലഭിക്കും. 

നിങ്ങളുടെ ഡയറ്റില്‍ പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവയെല്ലാം നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്നാണ് പഠനത്തില്‍ പറയുന്നത്. ഇതെല്ലാം ധാരാളം നിലക്കടലയില്‍ അടങ്ങിയിട്ടുണ്ട്.  100ഗ്രാം നിലക്കടലയില്‍ 567 കാലറി അടങ്ങിയിട്ടുണ്ട്. ഇത് ഊര്‍ജ്ജത്തിന്റെ കലവറയാണ്. മോണോ അണ്‍സാച്ചുറേറ്റഡ്, ഫാറ്റി ആസിഡുകള്‍ പ്രത്യേകിച്ചും ഒലേയിക് ആസിഡ് നിലക്കടലയിലുണ്ട്. ഇത് ചീത്തകൊളസ്‌ട്രോളിനെ കുറച്ച് നല്ല കൊളസ്‌ട്രോളിനെ കൂട്ടുകയും ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com