കൊച്ചി: ആസീഫ് അലി, റിമ കല്ലിങ്കൽ, കൈലാഷ് തുടങ്ങിയവർ പ്രമുഖ വേഷത്തിലെത്തിയ ചിത്രം 'ബെസ്റ്റ് ഓഫ് ലക്ക്' എന്ന സിനിമ തനിക്ക് പറ്റിയ അബദ്ധമായിരുന്നെന്ന് പറഞ്ഞതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ എംഎ നിഷാദിനെതിരെ കടുത്തവിമർശനമാണ് ഉയരുന്നത്. എന്നാൽ തന്റെ തുറന്ന് പറച്ചിൽ അവസാനിപ്പിക്കാൻ നിഷാദ് തയ്യാറാല്ല. ചില അഭിനേതാക്കളുടെ വിചാരം അവര്‍ക്ക് എല്ലാം ചേരുമെന്നാണെന്നും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മഹത്വം നമ്മളറിയുന്നത് അവിടെയാണെന്നും നിഷാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'ബെസ്റ്റ് ഓഫ് ലക്ക്' എന്ന ചിത്രം തന്റെ ജീവിതത്തിലെ ഒരു വലിയ അബദ്ധമായിരുന്നുവെന്നും അഭിനയിക്കാന്‍ അറിയാത്ത ഹ്യൂമര്‍ എന്താണെന്നറിയാത്ത ചിലര്‍ ചേര്‍ന്ന് അഭിനയിച്ച് കുളമാക്കുകയായിരുന്നു. ഉര്‍വ്വശി, പ്രഭു തുടങ്ങിയ നല്ല താരങ്ങളുടെ കൂടെ പിടിച്ച് നില്‍ക്കാന്‍ യുവതാരങ്ങള്‍ക്ക് കഴിഞ്ഞില്ല. ആ സിനിമ പൊട്ടിയപ്പോള്‍ ഞാന്‍ ആയി തെറ്റുകാരനായെന്നും നിഷാദ് വ്യക്തമാക്കിയിരുന്നു.
നിഷാദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
സിനിമ ഒരു തമാശക്കളിയല്ല, അവിടെ വിജയവും പരാജയവുമാണ് വ്യത്യസ്തത സൃഷ്ടിക്കുന്നത്. ഏറ്റവും വലിയ തമാശ എന്താണെന്ന് വച്ചാല്‍ ചില അഭിനേതാക്കളുടെ വിചാരം അവര്‍ക്ക് എല്ലാം ചേരുമെന്നാണ്. ചില കഥാപാത്രങ്ങള്‍ ചെയ്ത് ഫലിപ്പിക്കാന്‍ ചിലര്‍ക്ക് മാത്രമേ സാധിക്കൂ.
അവിടെയാണ്, മമ്മൂട്ടിയുടെയും,മോഹന്‍ലാലിന്റെയും മഹത്വം നമ്മളറിയുന്നത്. അതൊരു സത്യം മാത്രം. സത്യത്തിന്റെ മുഖം ചിലപ്പോള്‍ വികൃതമാണ് സഹോ.. അത് അപ്രിയമാണെങ്കില്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ