'വീട്ടുകാര്‍ക്കെല്ലാം എതിര്‍പ്പായിരുന്നു, പക്ഷേ എല്ലാം ഉപേക്ഷിച്ച്‌ വേറെ ഒരു ജീവിതം ഞാന്‍ തെരഞ്ഞെടുത്തു'; വിവാഹമോചനത്തേക്കുറിച്ച്‌ അമൃത

തന്റെ പ്രായത്തിലുള്ള ഒരാള്‍ക്ക് കടന്നു പോകാവുന്നതിലുമേറെ പ്രശ്‌നങ്ങളിലൂടെയാണ് കടന്നു പോയത്
'വീട്ടുകാര്‍ക്കെല്ലാം എതിര്‍പ്പായിരുന്നു, പക്ഷേ എല്ലാം ഉപേക്ഷിച്ച്‌ വേറെ ഒരു ജീവിതം ഞാന്‍ തെരഞ്ഞെടുത്തു'; വിവാഹമോചനത്തേക്കുറിച്ച്‌ അമൃത

റിയാലിറ്റി ഷോയിലൂടെയാണ് ഗായിക അമൃത സുരേഷിനെ മലയാളികള്‍ അറിയുന്നത്. എന്നാല്‍ പിന്നീട് അമൃത വാര്‍ത്തകളില്‍ നിറഞ്ഞത് പാട്ടിന്റേ പേരിലല്ലായിരുന്നു. നടന്‍ ബാലയുടെ ഭാര്യ എന്ന മേല്‍വിലാസത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധം അധികകാലം മുന്നോട്ടു പോയില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ബന്ധം വേര്‍പെടുത്തി. ഇന്ന് സംഗീതത്തിനൊപ്പമാണ് അമൃത ജീവിക്കുന്നത്. തന്റെ വിവാഹബന്ധത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും മനസ് തുറക്കുകയാണ് അമൃത. മാതൃഭൂമി കപ്പ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിവാഹത്തെക്കുറിച്ച് പറഞ്ഞത്. 

'ചെറുപ്പം മുതല്‍ പാട്ട് സ്വപ്‌നം കണ്ടാണ് വളര്‍ന്നത്. അങ്ങനെ ഇരിക്കുമ്പോഴാണ് എന്റെ ജീവിതത്തില്‍ ഇതെല്ലം ഉപേക്ഷിച്ചുകൊണ്ട് ഒരു ചുവടു ഞാന്‍ എടുത്ത്. അതെന്റെ തെറ്റാണ്. ഞാന്‍ എന്റെ പഠിപ്പ് ഉപേക്ഷിച്ചു. പാട്ട് ഉപേക്ഷിച്ചു. അങ്ങനെ എല്ലാം വേണ്ടെന്നു വച്ചു. നമ്മള്‍ കാണുന്ന പോലെ അല്ലെങ്കില്‍ വിചാരിക്കുന്ന പോലെയല്ലലോ ലൈഫ്'. അമൃത പറഞ്ഞു. 

തന്റെ പ്രായത്തിലുള്ള ഒരാള്‍ക്ക് കടന്നു പോകാവുന്നതിലുമേറെ പ്രശ്‌നങ്ങളിലൂടെയാണ് കടന്നു പോയതെന്നാണ് അമൃത പറയുന്നത്. 'മറ്റാരെയും കുറ്റം പറയുന്നില്ല. അതെന്റെ തീരുമാനമായിരുന്നു. എല്ലാം വിട്ട് വേറെ ഒരു ജീവിതം തെരഞ്ഞെടുത്തത് എന്റെ തീരുമാനമായിരുന്നു.19,20 വയസ്സേ അന്നുണ്ടായിരുന്നുള്ളൂ. എന്റെ വീട്ടിലെല്ലാവര്‍ക്കും എതിര്‍പ്പായിരുന്നു എന്റെ ആ തീരുമാനം. അത് വേണ്ട എന്ന നിലപാടിലായിരുന്നു അവര്‍. അവര്‍ വേണ്ട എന്ന് പറഞ്ഞ ഒരു ബന്ധമാണത്. പക്ഷെ നമുക്ക് പ്രേമം വരുമ്പോള്‍ എല്ലാം വിശ്വസിച്ചു പോകുന്ന ഒരു സമയമുണ്ടാകുമല്ലോ. മറ്റാര് എന്ത് പറഞ്ഞാലും അതല്ല എന്ന് ഞാന്‍ കരുതിയിരുന്ന ഒരു സമയമുണ്ടായിരുന്നു.' 

ജീവിതത്തിലുണ്ടായ അങ്ങനെയൊരു ഘട്ടമാണ് തന്നെ കരുത്തയാക്കിയതെന്നാണ് അമൃത പറയുന്നത്. ഇപ്പോള്‍ ഒരാള്‍ എന്റെ അടുത്ത് വന്ന് എന്താടീ എന്ന് ചോദിച്ചാല്‍ എന്താടാ എന്ന് തിരിച്ചു ചോദിക്കാനുള്ള ധൈര്യം എനിക്കുണ്ട്. പണ്ട് ആരെങ്കിലും കണ്ണുരുട്ടിയാല്‍ ഞാന്‍ കരഞ്ഞു പോകുമായിരുന്നെന്നാണ് അമൃത പറയുന്നത്. 

വിവാഹമോചനത്തിന് ശേഷം സാമൂഹിക മാധ്യമങ്ങളില്‍ വലിയ അക്രമണമാണ് അമൃത നേരിട്ടത്. എന്നാല്‍ ഇപ്പോള്‍ അതൊന്നും താന്‍ കാര്യമാക്കാറില്ലെന്നാണ് അവരുടെ നിലപാട്. എന്നാല്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ ഒരു സംഭവം തന്നെ വളരെ അധികം വിഷമിപ്പിച്ചിട്ടുണ്ടെന്നും അമൃത പറഞ്ഞു. 'ഞാനും എന്റെ മോളും ഒരുമിച്ചുള്ള ഒരു ചിത്രം ഞാന്‍ പോസ്റ്റ് ചെയ്തു. അവള്‍ക്കന്ന് രണ്ടോ മൂന്നോ വയസു കാണും. അതിന് താഴെ ഒരുത്തന്‍ കമ്മന്റ് ചെയ്തിരിക്കുന്നു. നിന്റെ മകളെ കാണാന്‍ പിശാചിനെ പോലുണ്ടെന്ന്. എന്താണീ പറയുന്നത്. ഒരു കുഞ്ഞിന്റെ പോലും വെറുതെ വിടാത്തവരാണ്. എന്നാല്‍ എന്ത് സംഭവിച്ചാല്‍ പുഞ്ചിരിച്ചുകൊണ്ട് മുന്നോട്ടു പോകുമെന്നാണ് അമൃത പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com