സോനു പിന്‍മാറിയത് സംവിധായിക സ്ത്രീയായതുകൊണ്ടോ? താനല്ല പ്രശ്‌നക്കാരിയെന്ന് കങ്കണ 

മണികര്‍ണികയുടെ നിര്‍മാതാക്കളും തിരകഥാകത്തുക്കളും രംഗങ്ങള്‍ വിശദീകരിച്ചപ്പോള്‍ സത്രീ സംവിധായികയ്ക്ക് കീഴില്‍ അഭിനയിക്കാന്‍ സോനു വിസമ്മതിക്കുകയായിരുന്നെന്നും കങ്കണ പറഞ്ഞു
സോനു പിന്‍മാറിയത് സംവിധായിക സ്ത്രീയായതുകൊണ്ടോ? താനല്ല പ്രശ്‌നക്കാരിയെന്ന് കങ്കണ 

ണികര്‍ണിക: ദ ക്വീന്‍ ഓഫ് ഝാന്‍സിയില്‍ ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്തിരുന്ന സോനു സൂദിന്റെ പിന്‍മാറ്റം പല അഭ്യൂഹങ്ങള്‍ക്കും തുടക്കംകുറിച്ചിരുന്നു. കങ്കണയുമായുള്ള ഏറ്റുമുട്ടലിനെതുടര്‍ന്നാണ് സോനു ചിത്രത്തിന്‍ നിന്ന് പിന്മാറിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താനല്ല സോനുവിന്റെ പിന്മാറ്റത്തിന് പിന്നിലെ കാരണമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നായിക കങ്കണ.

ചിത്രത്തിന്റെ സംവിധായകന്‍ ക്രിഷ് മറ്റൊരു സിനിമ പൂര്‍ത്തീകരിക്കുന്നതിന്റെ തിരക്കുകളിലായിരുന്നതിനാല്‍ മണികര്‍ണികയുടെ ഷൂട്ടിംഗ് നിയന്ത്രിച്ചിരുന്നത് കങ്കണയായിരുന്നു. ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ ക്ലാപ്‌ബോര്‍ഡില്‍ കങ്കണയുടെ പേര് കണ്ടതോടെയാണ് ഇക്കാര്യം വാര്‍ത്തയായത്. പിന്നാലെ ചിത്രത്തിന്‍ നിന്ന് സോനു പിന്മാറിയപ്പോള്‍ കങ്കണയുമൊത്തുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് പിന്‍മാറ്റം എന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ ക്രിഷിനൊപ്പം ഷൂട്ട് ചെയ്ത അവസാന രംഗത്തിലാണ് സോനുവും താനും ഒന്നിച്ചുണ്ടായിരുന്നതെന്നും അതിന് ശേഷം തങ്ങള്‍ കണ്ടിട്ടുപോലുമില്ലെന്നാണ് കങ്കണയുടെ വിശദീകരണം. തമ്മില്‍ കാണാത്ത രണ്ടുപേര്‍ക്കിടയില്‍ എങ്ങനെ ഏറ്റുമുട്ടലുണ്ടാകാനാണെന്നും താരം ചോദിച്ചു.

ചിത്രത്തിലെ മറ്റ് താരങ്ങളുമായി ഷൂട്ടിങ് ഡേറ്റുകള്‍ ക്രമീകരിക്കാന്‍ സോനു തയ്യാറായില്ലെന്നും മണികര്‍ണികയുടെ നിര്‍മാതാക്കളും തിരകഥാകത്തുക്കളും രംഗങ്ങള്‍ വിശദീകരിച്ചപ്പോള്‍ സത്രീ സംവിധായികയ്ക്ക് കീഴില്‍ അഭിനയിക്കാന്‍ വിസമ്മതിക്കുകയായിരുന്നെന്നും താരം പറഞ്ഞു. നേരത്തെ തിരകഥയില്‍ ഇല്ലാതിരുന്ന രംഗങ്ങള്‍ സോനുവിന്റെ നിര്‍ബന്ധത്തെതുടര്‍ന്ന് ചിത്രീകരിക്കേണ്ടി വന്നിരുന്നെന്നും ഈ രംഗങ്ങള്‍ ഉപയോഗിക്കാനാകില്ലെന്ന് അറിയിച്ചപ്പോള്‍ അവ ഉള്‍പ്പെടുത്തണമെന്ന് സോനു നിബന്ധം പിടിച്ചിരുന്നെന്നും കങ്കണ പറഞ്ഞു. ചിത്രത്തില്‍ ഇതുവരെ സോനു അഭിനയിച്ച രംഗങ്ങള്‍ മാറ്റി ചിത്രീകരിക്കുമെന്നും സീഷാന്‍ അയൂബ് സോനുവിന് പകരക്കാരനായി എത്തുമെന്നും കങ്കണ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com