പ്രശസ്ത ഫുട്‌ബോള്‍ ഇതിഹാസ താരം വിപി സത്യന്റെ ജീവിതകഥ പറയുന്ന ക്യാപ്റ്റന്‍ എന്ന ചിത്രം നാളെ തിയേറ്ററുകളിലെത്തുകയാണ്. അതിനിടെ ചിത്രത്തെ കുറിച്ചുള്ള ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. കളിക്കളത്തിലെ മാത്രം വിപി സത്യനെയല്ല, കളിക്കളത്തിനു പുറത്തുള്ള വിപി സത്യനെയാണ് സത്യസന്ധമായി പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതെന്ന് ജയസൂര്യ തന്റെ പോസ്റ്റില്‍ എഴുതി.
ഒരു പുതിയ സംവിധായകന്‍ കൂടി നാളെ നമ്മളിലേയ്ക്ക് എത്തുന്നു എന്ന് പറഞ്ഞുകൊണ്ട് തുടങ്ങിയ പോസ്റ്റില്‍ വിപി സത്യനെ വര്‍ഷങ്ങളായി ആത്മാവില്‍ കൊണ്ടു നടക്കുന്നയാളാണ് തന്റെ സുഹൃത്ത് പ്രജേഷ് സെന്‍ എന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു. അവകാശവാദങ്ങളൊന്നുമില്ലാതെയാണ് 'ക്യാപ്റ്റന്‍' നാളെ പ്രേക്ഷകരിലേക്ക് എത്തുന്നതെന്നു കൂടി പറഞ്ഞാണ് ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ടിഎല്‍ ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ തലൈവാസല്‍ വിജയ്, രഞ്ജി പണിക്കര്‍, സിദ്ധിഖ്, നിര്‍മല്‍ പാലാഴി, ലക്ഷ്മി ശര്‍മ്മ തുടങ്ങിയവര്‍ വേഷമിടുന്നു. റോബി വര്‍ഗീസ് രാജാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപിസുന്ദറാണ് സംഗീതം. മലയാളത്തിലെ ആദ്യ സ്‌പോര്‍ട്‌സ് ബയോപിക് ചിത്രമാണ് ക്യാപ്റ്റന്‍.
ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഒരു പുതിയ സംവിധായകൻ കൂടി നാളെ നമ്മളിലേയ്ക്ക് എത്തുന്നു... സിനിമയെ ജീവനോളം സ്നേഹിയ്ക്കുന്ന , വി.പി സത്യനെ വർഷങ്ങളായി ആത്മാവിൽ കൊണ്ടു നടക്കുന്ന എന്റെ സുഹൃത്ത് പ്രജേഷ് സെൻ...
കളിക്കളത്തിലെ മാത്രം വി.പി.സത്യനെയല്ല ,കളിക്കളത്തിനു പുറത്തുള്ള വി.പി സത്യനയാണ് വളരെ സത്യസന്ധമായി ഞങ്ങൾ നിങ്ങളുടെ മുന്നിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്..
ഒരു അവകാശ വാദങ്ങളുമില്ലാതെ നാളെ എത്തുന്നു " ക്യാപ്റ്റൻ "
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ