'നിങ്ങളുടെ ഭാര്യമാരൊക്കെ എവിടെയാണ് പോകുന്നതെന്ന് നോക്ക്': തനിക്കെതിരേ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് ഉപദേശവുമായി ബാബുരാജ്

സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി ദേശീയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്നും വീഡിയോയിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു
'നിങ്ങളുടെ ഭാര്യമാരൊക്കെ എവിടെയാണ് പോകുന്നതെന്ന് നോക്ക്': തനിക്കെതിരേ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് ഉപദേശവുമായി ബാബുരാജ്

നിക്കെതിരേ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ പരിഹസിച്ചുകൊണ്ട് നടന്‍ ബാബുരാജ് രംഗത്ത്. ഫേയ്‌സ്ബുക് ലൈവിലൂടെയാണ് താരം വാര്‍ത്തകള്‍ക്കെതിരേ പ്രതികരിച്ചത്. ബാബുരാജ് സംശയത്തിന്റെ നിഴലില്‍ എന്നുപറഞ്ഞുകൊണ്ട് ഫേയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് കറങ്ങി നടക്കുന്നുണ്ട്. ഇതിന് പിന്നിലുള്ള ബുദ്ധികള്‍ തന്നെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി ദേശീയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്നും വീഡിയോയിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.

ഇവിടെ നടക്കുന്ന കാര്യങ്ങളില്‍ മാത്രം ഒതുക്കി നിര്‍ത്താന്‍ തുടങ്ങിയിട്ട് നാള് കുറെ ആയി. താന്‍ കേരളത്തിന് പുറത്തും യാത്ര ചെയ്യുന്ന ആളാണ്. അതുകൊണ്ട് തന്നെ കേന്ദ്ര കമ്മിറ്റിയിലേക്ക് ഉള്‍പ്പെടുത്തണമെന്നും ബാബുരാജ് പറയുന്നു. കേരളത്തിന് പുറത്തുനടക്കുന്ന കാര്യങ്ങളിലും കരിനിഴല്‍ എന്ന് പറയുന്നത് കേള്‍ക്കാന്‍ തനിക്കും ഒരു സുഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്കെതിരേ ഇത്ര അധികം പ്രയത്‌നം ചെയ്യുന്നതിനിടയില്‍ നിങ്ങളുടെ ഭാര്യയും സഹോദരിയുമെല്ലാം എവിടെയാണ് പോകുന്നതെന്നും എന്തെല്ലാം ചെയ്യുന്നതെന്നും നോക്കണം. അല്ലെങ്കില്‍ അവര്‍ കൈവിട്ടുപോകുമെന്നുള്ള ഉപദേശവും അദ്ദേഹം നല്‍കുന്നുണ്ട്. 

വസ്തു തര്‍ക്കത്തിന്റെ പേരില്‍ ബാബുരാജിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സണ്ണിയുടെ മകന്റെ മരണത്തിന് പിന്നില്‍ ബാബുരാജിന് പങ്കുണ്ടെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരുന്നു. ഇതിന് മറുപടിയായാണ് താരത്തിന്റെ ഫേയ്‌സ്ബുക് ലൈവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com