താന്‍ ബാക്കി കുട്ടികളെ പോലെയല്ലെന്ന സത്യം കനി മനസിലാക്കിയത് സ്‌കൂളില്‍ എത്തിയപ്പോള്‍; കനി കുസൃതിയെ ശക്തയാക്കിയ ബാല്യത്തെകുറിച്ച് തുറന്നുപറഞ്ഞ് അച്ഛന്‍ 

കനി ചെറുപ്പകാലത്ത് പല അവസരത്തിലും അപമാനിതയായിട്ടുണ്ടെന്നും ഈ വിഷമം തന്നെയാണ് പിന്നീടുള്ള ജീവിതത്തില്‍ കനിയെ ശക്തയാക്കിയതെന്നുമാണ് മൈത്രേയന്റെ വാക്കുകള്‍
താന്‍ ബാക്കി കുട്ടികളെ പോലെയല്ലെന്ന സത്യം കനി മനസിലാക്കിയത് സ്‌കൂളില്‍ എത്തിയപ്പോള്‍; കനി കുസൃതിയെ ശക്തയാക്കിയ ബാല്യത്തെകുറിച്ച് തുറന്നുപറഞ്ഞ് അച്ഛന്‍ 

ടിയും മോഡലും തീയറ്റര്‍ ആര്‍ട്ടിസ്റ്റുമായ കനി കുസൃതിയുടെ ബാല്യകാലത്തെകുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരത്തിന്റെ അച്ഛനും എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ മൈത്രേയന്‍. സങ്കടങ്ങളാണ് കനിയെ ശക്തയാക്കിയതെന്നാണ് മൈത്രേയന്റെ വാക്കുകള്‍. കനി ചെറുപ്പകാലത്ത് പല അവസരത്തിലും അപമാനിതയായിട്ടുണ്ടെന്നും ഈ വിഷമം തന്നെയാണ് പിന്നീടുള്ള ജീവിതത്തില്‍ കനിയെ ശക്തയാക്കിയതെന്നുമാണ് മൈത്രേയന്റെ വാക്കുകള്‍.

വിവാഹം കഴിക്കാതെ താനും കനിയുടെ അമ്മ ഡോക്ടര്‍ ജയശ്രീയും ഒന്നിച്ചു താമസിച്ചപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നെന്നും സ്‌കൂളില്‍ എത്തിയതിനു ശേഷമാണ് താന്‍ ബാക്കി കുട്ടികളെ പോലെയല്ലെന്നുള്ള സത്യം കനി മനസിലാക്കിയതെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മൈത്രേയന്‍ പറഞ്ഞു. ആദ്യമൊക്കെ  ഇത് അവള്‍ക്ക് സങ്കടമുണ്ടാക്കിയിരുന്നെങ്കിലും പിന്നീട് അച്ഛന്റേയും അമ്മയുടേയും നിലപാട് ശരിയാണെന്ന് അവള്‍ക്ക് മനസിലായി. ചെറുപ്പത്തില്‍ അവള്‍ നേരിട്ട ചോദ്യങ്ങളാണ് കനിയെ പിന്നീട് ശക്തിയാക്കിയത്, അദ്ദേഹം പറഞ്ഞു. 

തന്റെ സഹോദരന്റെ മക്കള്‍ എല്ലാവരും ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിച്ചു വന്നവരാണെന്നും അവര്‍ക്കിടയില്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയാതെ സാധാരണ സ്‌കൂളില്‍ പഠിച്ച കനി ഒരുപാട് വിഷമിച്ചിട്ടുണ്ടെന്നും മൈത്രേയന്‍ അഭിമുഖത്തില്‍ പറഞ്ഞു. "ദുഃഖങ്ങളില്‍ നിന്നും പ്രതിസന്ധികളില്‍ നിന്നും ഒരിക്കല്‍ സംരക്ഷണം ലഭിച്ചാല്‍ പിന്നീട് മറ്റൊരവസരത്തില്‍ നമുക്ക് അതിനെ അതിജീവിക്കാനാവില്ല. സങ്കടങ്ങളാണ് കനിയെ ശക്തയാക്കിയത്", അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സ്വന്തം ജീവിതം തിരഞ്ഞെടുക്കാനുള്ള എല്ലാ സ്വാതന്ത്രവും കനിയ്ക്ക് നല്‍കിയിട്ടുണ്ടെന്നു തന്റെ കടമ അവളുടെ തീരുമാനത്തെ പിന്തുണയ്ക്കുക എന്നത് മാത്രമാണെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. "തന്റെ ജീവിത പങ്കാളിയായി പുരുഷനേയോ സ്ത്രീയോ അല്ലെങ്കില്‍ ഇതു രണ്ടുമല്ലാത്ത ആളിനേയോ അവള്‍ക്ക് തിരഞ്ഞെടുക്കാം. കനിക്ക് മാത്രമല്ല എന്റെ ജീവിതത്തില്‍ വരുന്ന എല്ലാവര്‍ക്കും ആ പിന്തുണ ഞാന്‍ നല്‍കിയിട്ടുണ്ട്", മൈത്രേയന്‍ തുറന്നുപറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com