'അവാര്‍ഡ് സ്വീകരിക്കുക, പിന്നെ വലിച്ചെറിയുക.. ഇതായിരുന്നു പരിപാടി'

അവാര്‍ഡ് ജേതാക്കള്‍ പുരസ്‌കാരം  ബഹിഷ്‌കരിച്ച സംഭവത്തില്‍ വന്‍ 'ഗൂഢാലോചന'യുണ്ടെന്നാണ് പേജില്‍ പ്രത്യക്ഷപ്പെട്ട കുറിപ്പില്‍ പറയുന്നത്.
'അവാര്‍ഡ് സ്വീകരിക്കുക, പിന്നെ വലിച്ചെറിയുക.. ഇതായിരുന്നു പരിപാടി'

ത്തവണത്തെ ദേശീയ പുരസ്‌കാര സമര്‍പ്പണ ചടങ്ങ് ഏറെ വിവാദങ്ങളോടുകൂടിയാണ് സമാപിച്ചത്. സ്മൃതി ഇറാനിയില്‍ നിന്നും അവാര്‍ഡ് വാങ്ങേണ്ടി വരുന്നതില്‍ പ്രതിഷേധിച്ച് താരങ്ങള്‍ ചടങ്ങ് ബഹിഷ്‌കരിക്കുക വരെയുണ്ടായി. എന്നാല്‍ ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് വിചിത്രവാദവുമായി രംഗത്തെത്തിയ ബിജെപി പത്തനംതിട്ട ഫേസ്ബുക്ക് പേജാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 

അവാര്‍ഡ് ജേതാക്കള്‍ പുരസ്‌കാരം  ബഹിഷ്‌കരിച്ച സംഭവത്തില്‍ വന്‍ 'ഗൂഢാലോചന'യുണ്ടെന്നാണ് പേജില്‍ പ്രത്യക്ഷപ്പെട്ട കുറിപ്പില്‍ പറയുന്നത്. ഫഹദ് ഫാസിലും ഭാഗ്യലക്ഷ്മിയും രാജ്യദ്രോഹികളുമായി ചേര്‍ന്ന്, ഇന്ത്യയുടെ രാഷ്ട്രപതിയെ അധിക്ഷേപിക്കുകയും രാജ്യത്തെ നാണം കെടുത്തുകയും ചെയ്യുകയായിരുന്നു ലക്ഷ്യമെന്നും അത് കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെടുത്തിയ ശേഷമാണ് ചടങ്ങ് ബഹിഷ്‌കരിച്ചതെന്നുമാണ് ബിജെപി പത്തനംതിട്ട പേജ് വ്യക്തമാക്കുന്നത്. 

സതീഷ് കുമാര്‍ എന്ന പേരിലുള്ള ഐഡിയില്‍ നിന്നാണ് പോസ്റ്റ് വന്നിരിക്കുന്നത്. ബിജെപി പത്തനംതിട്ടയുടെ പേരിലുള്ള പേജ് പക്ഷേ ഫെയ്‌സ്ബുക്കിന്റെ 'വെരിഫൈഡ്' പേജ് അല്ല. ബിജെപി കേരളയുടെ ഔദ്യോഗിക പേജില്‍ നിന്നുള്ള പോസ്റ്റുകളും മറ്റ് ബിജെപി നേതാക്കളുടെ പോസ്റ്റുകളുമാണ് പേജില്‍ ഷെയര്‍ ചെയ്തത്. വിവാദമായതോടെ പോസ്റ്റ് പേജില്‍ നിന്ന് നീക്കം ചെയ്തു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഡല്‍ഹിയില്‍ നടന്ന അവാര്‍ഡ് ബഹിഷ്‌കരിക്കല്‍ നാടകത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് വാര്‍ത്ത. ഫഹത് ഫാസിലും, ഭാഗ്യലക്ഷ്മിയും ചേര്‍ന്ന് രാജ്യദ്രോഹികളുമായി ചേര്‍ന്ന് രാഷ്ട്രപതിയെ അധിക്ഷേപിക്കുകയും, ഇന്ത്യയെ നാണം കെടുത്തുകയുമായിരുന്നു ലക്ഷ്യം. പാരിദോഷികമായി രണ്ടാള്‍ക്കും വന്‍ പണം ഓഫര്‍ ചെയ്യപ്പെട്ടതായി സംശയം. അവാര്‍ഡിനൊന്നും തെരഞ്ഞെടുക്കപ്പെടാത്ത ഭാഗ്യലക്ഷ്മിയാണ് പ്രധിഷേധത്തിന് നേതൃത്വം നല്‍കിയത്. പ്രധിഷേധ റാലിയെ പ്പറ്റി ഭാഗ്യലക്ഷമി ചാനലിലും പറഞ്ഞിരുന്നു. ബാക്കി കലാകാരന്‍മാര്‍ പ്രധിഷേധത്തെ സ്വാഭാവികമായാണ് കണ്ടത്.

പ്രധിഷേധമെന്ന പേരില്‍ ആസൂത്രണം ചെയ്ത പ്രോഗ്രാം ഇങ്ങനെ.

പ്രസിഡന്‍ഡിന്റെ കൈയ്യില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കുക. തുടര്‍ന്ന് സ്‌റ്റേജില്‍ വച്ച്, കാശ്മീരി പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രതിഷേധം നടത്തുന്നു എന്ന പേരില്‍, അവാര്‍ഡ് പ്രസിഡന്‍സിന്റെ മുന്നില്‍ നിന്ന് വലിച്ചെറിഞ്ഞ് അറസ്റ്റ് വരിക്കുക. തുടര്‍ന് ബാക്കിയുള്ളവര്‍ പ്രധിഷേധിച്ച് ഹാളിനുള്ളില്‍ പ്രകടനം നടത്തുക. ഇതിന് ചില മാധ്യമ രാഷ്ട്രീയ കൂട്ടുകെട്ടും സന്നാഹങ്ങളൊടെ തയ്യാറായി നിന്നു. വിദേശ ബന്ധമാണ് പിന്നിലെന്ന് സംശയം.

എന്നാല്‍ ഈ നീക്കം കേന്ദ്ര ഇന്റലിജന്‍സ് മുന്‍കൂട്ടി കണ്ട് പദ്ധതി തയ്യാറാക്കി. തുടര്‍ന്ന് ഐ ബി, പരിപാടിയുടെ നിയന്ത്രണം ഏറ്റെടുത്തു. തിരക്കിട്ട് രാഷ്ട്രപതിയുടെ പ്രോട്ടോകോള്‍ എന്ന പേരില്‍ രാജ്യസ്‌നേഹികളും, സമാരാധ്യരുമായ 11 മഹദ് വ്യക്തികളെ തിരഞ്ഞെടുക്കുകയായിരുന്നു. ബാക്കിയുള്ളവര്‍ക്ക് അവാര്‍ഡ് നല്‍കാനായി കലാകാരിയായ സ്മൃതി ഇറാനിയെ ചുമതലപ്പെടുത്തി. ഈ അപ്രതീക്ഷിത നീക്കം രാജ്യദ്രോഹികള്‍ക്ക് വലിയ തിരിച്ചടിയായി.

രാഷ്ട്രപതി അവാര്‍ഡ് നല്‍കുന്നില്ല എന്നറിയിച്ച ശേഷം പരസ്യമായി പ്രതിഷേധിക്കുവാന്‍ പുറത്തുള്ള ആസൂത്രകര്‍ നിര്‍ദേശിച്ചെങ്കിലും, രൂക്ഷമായി പ്രതികരിക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പിടി വീഴുമെന്നായപ്പോള്‍ ഫഹത് ഫാസില്‍ ഡല്‍ഹിയില്‍ നിന്ന് മുങ്ങി.

ഇന്റലിജന്‍സ് പ്രതിഷേധക്കാരെ ചടങ്ങില്‍ നിന്ന് നേരത്തെ തന്നെ ഒഴിവാക്കി, അവരുടെ പേരെഴുതിയ സീറ്റും എടുത്തു മാറ്റി. ഒരു കോള്‍ഡ് ബ്ലഡഡ് യുദ്ധമാണ് രാജ്യവിരുദ്ധര്‍ ഫഹതിലൂടെയും, ദാഗ്യലക്ഷിയിലൂടെയും ആസൂത്രണം ചെയ്തത്. അവരുടെ പ്ലാന്‍ വിജയിച്ചിരുന്നെങ്കില്‍ ഒരൊറ്റ തുള്ളി ചോര പൊടിയാതെ ഇന്ത്യയെ തകര്‍ക്കാന്‍ പ്രതിപക്ഷത്തിനും പാകിസ്ഥാനും കഴിഞ്ഞേനേ.

സംഗതിയുടെ നിജസ്ഥിതി അറിയാതെ, രാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡ് കിട്ടാത്ത വിഷമത്തില്‍ നിന്ന ബാക്കി 66 പേരെയും ഫഹദും, ഭാഗ്യ ലക്ഷമിയും ചൂഷണം ചെയ്യുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com