'അഭിഷേക് ബച്ചന്‍ ഒന്നിനും കൊള്ളാത്തവന്‍, ഐശ്വര്യ റായിയെ അര്‍ഹിക്കുന്നില്ല'; ആക്ഷേപിച്ചയാള്‍ക്ക് മറുപടിയുമായി താരം

അഭിഷേകിനേയും ക്രിക്കറ്റ് താരം സ്റ്റുവര്‍ട്ട് ബിന്നിയേയും താരതമ്യം ചെയ്തുകൊണ്ടാണ് ബോബി ഡിയോള്‍ എന്ന വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്തത്.
'അഭിഷേക് ബച്ചന്‍ ഒന്നിനും കൊള്ളാത്തവന്‍, ഐശ്വര്യ റായിയെ അര്‍ഹിക്കുന്നില്ല'; ആക്ഷേപിച്ചയാള്‍ക്ക് മറുപടിയുമായി താരം

ട്രോളന്മാരുടെ പ്രീയപ്പെട്ടവനാണ് ബോളിവുഡ് താരം അഭിഷേക് ബച്ചന്‍. പക്ഷേ പലപ്പോഴും ട്രോളുകള്‍ അവരുടെ വ്യക്തിത്വത്തെ തന്നെ അപമാനിക്കുന്ന തരത്തിലുള്ളതായിരിക്കും. ഇത്തവണ ബോളിവുഡ് താരം അഭിഷേക് ബച്ചനെ തേടിയെത്തിയത് അത്തരത്തിലുള്ള ഒരു ട്രോളാണ്. അഭിഷേക് ഒരു യൂസ് ലസ് ആണെന്നാണ് വിമര്‍ശകന്‍ വിലയിരുത്തിയത്. എന്തായാലും ഇത് കേട്ട അഭിഷേക് മിണ്ടാതിരുന്നില്ല. മികച്ച മറുപടി തിരികെ കൊടുത്തു. അഭിഷേകിനേയും ക്രിക്കറ്റ് താരം സ്റ്റുവര്‍ട്ട് ബിന്നിയേയും താരതമ്യം ചെയ്തുകൊണ്ടാണ് ബോബി ഡിയോള്‍ എന്ന വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്തത്. 

സ്റ്റുവര്‍ട്ട് ബിന്നി ബോളിവുഡിലെ അഭിഷേക് ബച്ചന്റെ പകര്‍പ്പാണ്. രണ്ട് പേര്‍ക്കും അവര്‍ അര്‍ഹിക്കാത്ത സുന്ദരിയായ ഭാര്യയെ കിട്ടി. ഇരുവരും അവരുടെ അച്ഛന്മാര്‍ കാരണം സിനിമയിലും ക്രിക്കറ്റിലുമെത്തി. രണ്ട് പേരും ഒന്നിനും കൊള്ളാത്തവരാണ്. നിങ്ങളും ഇത് സമ്മതിക്കുന്നുവെങ്കില്‍ റീട്വീറ്റ് ചെയ്യൂ എന്നായിരുന്നു ട്വീറ്റ്. അഭിഷേകിനെയും സ്റ്റുവര്‍ട്ട് ബിന്നിയേയും ഇയാള്‍ ടാഗ് ചെയ്തിരുന്നു. 

അതികം വൈകുന്നതിന് മുന്‍പ് തന്നെ ഇതിന് മറുപടിയുമായി അഭിഷേക് എത്തി. തന്റെ സ്ഥാനത്തിലൂടെ കുറച്ച് ദൂരം സഞ്ചരിക്കൂ സഹോദര, 10 അടിയെങ്കിലും വെക്കാന്‍ നിങ്ങള്‍ക്കായാല്‍ എനിക്ക് നിങ്ങളില്‍ മതിപ്പുണ്ടാകും. മറ്റുള്ളവരുടെ കാര്യങ്ങളോര്‍ത്ത് വിഷമിക്കാതെ സ്വന്തമായി മെച്ചപ്പെടാന്‍ സമയം കണ്ടെത്തൂ. നമ്മള്‍ എല്ലാവര്‍ക്കും അവരവരുടെ ജീവിതമില്ലേ... എന്നായിരുന്നു അഭിഷേകിന്റെ മറുപടി.

ഇതോടെ താരത്തോട് ക്ഷമ പറഞ്ഞ് വ്യാജന്‍ എത്തു. താങ്കളെ വിഷമിപ്പിക്കുക എന്ന ഉദ്ദേശമുണ്ടായിരുന്നില്ലെന്നും തന്റെ വാക്കുകള്‍ മുറിപ്പെടുത്തിയെങ്കില്‍ ക്ഷമിക്കണമെന്നുമായിരുന്നു ട്രോളന്‍ പറഞ്ഞത്. 

ഇത് ആദ്യമായിട്ടല്ല അഭിഷേക് ബച്ചന് ഇത്തരത്തിലുള്ള ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വരുന്നത്. ഇപ്പോഴും അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ജൂനിയര്‍ ബച്ചന്റെ താമസമെന്നു പറഞ്ഞ് ട്രോളിയവര്‍ക്കും അഭിഷേക് മറുപടി നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com