മോഹൻലാലിന്റെയും ഭാര്യ സുചിത്രയുടെയും പ്രണയകഥ വെളിപ്പെടുത്തിയിരിക്കുകയാണ് സുചിത്രയുടെ സഹോദരൻ സുരേഷ് ബാലാജി. ലാൽ എന്നാൽ സുചിയ്ക്ക് പണ്ടേ ഭ്രാന്തായിരുന്നെന്നാണ് ബാലാജിയുടെ വാക്കുകൾ. വിവാഹത്തിനുംമുമ്പ് ഇരുവരും പരസ്പരം കത്തുകളെഴുതിയിരുന്നെന്നും സുചിത്ര അതെല്ലാം ഭയങ്കര സീക്രട്ടായി കൊണ്ടുനടന്നിരുന്നെന്നും സുരേഷ് പറഞ്ഞു. അടുത്തിടെ ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ലാൽ-സുചി പ്രണയകഥയെക്കുറിച്ച് സുരേഷ് വെളിപ്പെടുത്തുന്നത്.
1988 ഏപ്രില്‍ 28നാണ് മോഹന്‍ലാലും സുചിത്രയും വിവാഹിതരായത്. 'സുചിത്രയുടെ ഇഷ്ടമറിഞ്ഞ് എന്റെയൊരു അമ്മായിയാണ് ലാലിന്റെ വീട്ടിൽ പോയി സംസാരിച്ച് കല്യാണത്തിലേക്കെത്തിച്ചത്. വിവാഹം അറേഞ്ച്ഡ് ആയിരുന്നു. പക്ഷെ അതിനു മുന്നേ തന്നെ ലാല്‍ എന്നു പറഞ്ഞാല്‍ സുചിക്ക് ഒരുതരം ഭ്രാന്തായിരുന്നു', സുരേഷ് പറഞ്ഞു.
ഒരുടവേളയ്ക്ക് ശേഷം സിനിമാ ജീവിതം വീണ്ടും തുടങ്ങിയതിന് പിന്നിലെ കാരണവും മോഹൻലാലായിരുന്നെന്ന് സുരേഷ് അഭിമുഖത്തിൽ തുറന്നുപറഞ്ഞു. ഒരു സിനിമയുടെ അവകാശം സംബന്ധിച്ച് തന്റെ പിതാവ് ബാലാജിയും ഒരു നടനുമായി തര്‍ക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ നിര്‍മാണ രംഗത്തുനിന്നും പിന്മാറുകയുമായിരുന്നു. എന്നാല്‍ സുചിത്രയെ വിവാഹം ചെയ്ത് ലാല്‍ കുടുംബത്തിലേക്ക് വന്നതോടെ വീണ്ടും നിര്‍മാണ രംഗത്ത് വീണ്ടും വരികയായിരുന്നെന്ന് സുരേഷ് പറയുന്നു. മോഹന്‍ലാല്‍ നായകനായ ഉളളടക്കം എന്ന ചിത്രത്തിലൂടെയാണ് സിതാര കമ്പയിന്‍സ് എന്ന പേരില്‍ സുരേഷ് ബാലാജി നിര്‍മ്മാണ രംഗത്തേക്ക് തിരിച്ചെത്തിയത്. ശോഭന, അമല എന്നിവരായിരുന്നു ചിത്രത്തിലെ നായികമാർ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ