'ലക്ഷ്മി ചേച്ചിയെ വീട്ടില്‍ പോയി കണ്ടു,  അണ്ണന്‍ വിദേശത്ത് പ്രോഗ്രാമിന് പോയെന്ന് മനസിനെ പഠിപ്പിച്ചു' ; ഇഷാന്റെ കുറിപ്പ്‌

'ആരോഗ്യം, മനസ്സ് എല്ലാം ഒന്ന് തെളിയാന്‍ ഈശ്വരന്‍തുണയാകണം. അമ്മയും ചേച്ചിയും,പരിചരണത്തിന് നഴ്‌സും ഉണ്ട്'
'ലക്ഷ്മി ചേച്ചിയെ വീട്ടില്‍ പോയി കണ്ടു,  അണ്ണന്‍ വിദേശത്ത് പ്രോഗ്രാമിന് പോയെന്ന് മനസിനെ പഠിപ്പിച്ചു' ; ഇഷാന്റെ കുറിപ്പ്‌

പ്രിയതമന്റേയും മകളുടേയും വിയോഗം ഏല്‍പ്പിച്ച മുറിവില്‍ നിന്ന് പതിയെ ജീവിതത്തിലേക്ക് മടങ്ങിവരികയാണ് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി. നീണ്ടനാളത്തെ ആശുപത്രിവാസത്തിന് ശേഷം ലക്ഷ്മി വീട്ടിലേക്ക് മടങ്ങിയെന്ന വാര്‍ത്ത ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇപ്പോള്‍ ലക്ഷ്മിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുകയാണ ബാലഭാസ്‌കറിന്റെ സുഹൃത്തും ഗായകനുമായ ഇഷാന്‍ ദേവ്. 

ലക്ഷ്മിയെ കണ്ടെന്നും അമ്മയും ചേച്ചിയും പരിചരണത്തിന് നേഴ്‌സും കൂട്ടിനുണ്ടെന്നും ഇഷാന്‍ കുറിച്ചു. ആരോഗ്യവും മനസും തെളിയാന്‍ ഈശ്വരന്‍ തുണയാകണം എന്നും എല്ലാവരുടേയും കരുതലും പ്രാര്‍ത്ഥനയും ഇനിയുമുണ്ടാകണമെന്നും ഇഷാന്‍ തന്റെ ഫേയ്‌സ്ബുക് പോസ്റ്റില്‍ പറഞ്ഞു. 

ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ബാലഭാസ്‌കറിന്റെ കുടുംബം അപകടത്തിപ്പെടുന്നത്. ആദ്യം രണ്ട് വയസുകാരി മകള്‍ തേജസ്വിനി ബാലയും പിന്നീട് ചികിത്സയിലിരിക്കെ ബാലഭാസ്‌കറും മരിച്ചു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ലക്ഷ്മി കഴിഞ്ഞ ആഴ്ചയാണ് ആശുപത്രി വിട്ടത്. 

ഇഷാന്റെ ഫേയ്‌സ്ബുക് പോസ്റ്റ്

ചേട്ടന്റെ ഭാര്യ അമ്മക്ക് സമം ആണ് ,ലക്ഷ്മി ചേച്ചി അന്ന് മുതല്‍ ഇന്നുവരെ ഞങ്ങടെ ഓരോ ചുവടിലും ബാലു അണ്ണനൊപ്പം ഉണ്ട്. വീട്ടില്‍ പോയി ചേച്ചിയെ കണ്ടു ,അണ്ണന്‍ വിദേശത്തു പ്രോഗ്രാം ചെയ്യാന്‍ പോയി എന്ന് മാത്രം മനസിനെ പഠിപ്പിച്ചു.. എന്റെ അമ്മ കിടപ്പിലായിരുന്നപ്പോ പോലും അമ്മക്ക് മുന്നില്‍ പോയി കരഞ്ഞു ശീലമില്ല,ശാരീരികമായ അസ്വാസ്ഥ്യങ്ങള്‍ക്ക് സ്ഥാനമില്ല.ഒരുപാടു ദൂരം ഞങ്ങളെ ബാലു അണ്ണന്റെ സ്ഥാനത്തു നിന്ന് നയിക്കേണ്ട ആള് തന്നാണ് ചേച്ചി.ആരോഗ്യം,മനസ്സ് എല്ലാം ഒന്ന് തെളിയാന്‍ ഈശ്വരന്‍തുണയാകണം ,അമ്മയും ചേച്ചിയും,പരിചരണത്തിന് നഴ്‌സും ഉണ്ട് ,സുഹൃത്തുക്കളെ ഏല്പിച്ചിട്ടാണ് പോകാറ് അണ്ണന്‍ പലപ്പോഴും ചേച്ചിയെ, അത്രയെ ഉള്ളു

ആയിരങ്ങളുടെ അഭ്യര്‍ത്ഥന കണ്ടാണ് ഞാനീ പോസ്റ്റ് ഇടുന്നത് ,നിങ്ങള്‍ കാണിക്കുന്ന കരുതലും ,പ്രാര്‍ത്ഥനയും ഇനിയുമുണ്ടാകണം.മീഡിയയില്‍ വരുന്ന പരസ്പര വിരുദ്ധമായ അപ്‌ഡേറ്റ് ന്യൂസ് ആയി കാണുക,ഇത് ഞങ്ങള്‍ക്ക് ജീവിതമാണ് ന്യൂസ് അല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com