കാതില്‍ വന്ന് അശ്ലീലം പറഞ്ഞ നായകനോട് നോ പറഞ്ഞതിന്‌ പരസ്യമായി മാപ്പ് പറയിച്ചു, 18 മണിക്കൂറോളം മേക്കപ്പിട്ട് നിര്‍ത്തി; പേര് പറയാനുള്ള ധൈര്യം പോലുമില്ലെന്ന് അമിറാ ദസ്തര്‍

ഇപ്പോള്‍ തികച്ചും നിസ്സഹായയാണ്. ഒരു സുരക്ഷിതത്വവും തനിക്കില്ല. അവര്‍ ആരാണെന്നും അവരെക്കൊണ്ട് എന്തെല്ലാം സാധിക്കുമെന്നും നന്നായി അറിയാമെന്നും അമിറ കൂട്ടിച്ചേര്‍ത്തു. ധൈര്യം സംഭരിക്കുന്ന ഒരു ദിവസം ലോകത്
കാതില്‍ വന്ന് അശ്ലീലം പറഞ്ഞ നായകനോട് നോ പറഞ്ഞതിന്‌ പരസ്യമായി മാപ്പ് പറയിച്ചു, 18 മണിക്കൂറോളം മേക്കപ്പിട്ട് നിര്‍ത്തി; പേര് പറയാനുള്ള ധൈര്യം പോലുമില്ലെന്ന് അമിറാ ദസ്തര്‍

മോശമായി പെരുമാറിയതിനെ തുടര്‍ന്ന് കൂടെ അഭിനയിച്ച നടനോട് പിന്നീട് സംസാരിക്കാതിരുന്നതിന്റെ പേരില്‍ പരസ്യമായി മാപ്പ് പറയിക്കുകയും ചിത്രത്തിന്റെ തുടര്‍ന്നുള്ള ഷൂട്ടിങിനിടെ മാനസികവും തൊഴില്‍പരമായും ഉപദ്രവിച്ചിട്ടുണ്ടെന്നും ബോളിവുഡ് താരം അമിറാ ദസ്തര്‍. പേര് വെളിപ്പെടുത്താമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അവരൊക്കെ ചലച്ചിത്ര മേഖലയിലെ ശക്തരായ ആളുകളായതിനാല്‍ പേര് പറയുക അസാധ്യമാണെന്ന് ഇഷ്‌കിലൂടെ ബോളിവുഡില്‍ ചുവടുറപ്പിച്ച താരം പറഞ്ഞു.

ഇപ്പോള്‍ തികച്ചും നിസ്സഹായയാണ്. ഒരു സുരക്ഷിതത്വവും തനിക്കില്ല. അവര്‍ ആരാണെന്നും അവരെക്കൊണ്ട് എന്തെല്ലാം സാധിക്കുമെന്നും നന്നായി അറിയാമെന്നും അമിറ കൂട്ടിച്ചേര്‍ത്തു. ധൈര്യം സംഭരിക്കുന്ന ഒരു ദിവസം ലോകത്തിന് മുന്നില്‍ ഇവരെയൊക്കെ തുറന്ന് കാണിക്കുമെന്നും അവര്‍ പറഞ്ഞു.  കാലം മാറുകയാണ്. ഇപ്പോഴുള്ള പദവികള്‍ കൊണ്ട് രക്ഷപെട്ടുപോകാനാവില്ലെന്നും ഇനിയുള്ളവരോടെങ്കിലും നന്നായി പെരുമാറുന്നതാണ് അത്തരക്കാര്‍ക്ക് നല്ലതെന്നും താരം  തുറന്നടിച്ചു. 

 'ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടയിലാണ് എന്റെ കാതുകളില്‍ അയാള്‍ അക്കാര്യം പറഞ്ഞത്. അയാളെ പിന്നിലേക്ക് തള്ളി മാറ്റി, പിന്നീട് ഒഴിവാക്കിയതോടെ അങ്ങേയറ്റം പ്രതികാര ബുദ്ധിയോടെയാണ് അയാള്‍ പെരുമാറിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍  ഷൂട്ടിങിന് മണിക്കൂറുകള്‍ മുന്നേ സെറ്റിലെത്തേണ്ടി വന്നു, മറ്റുള്ളവര്‍ക്കായി കാത്തിരുന്നു. 18 മണിക്കൂര്‍ ദിവസവും ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. നാലഞ്ച് മണിക്കൂര്‍ ഉറങ്ങാന്‍ കിട്ടിയാല്‍ ഭാഗ്യമെന്ന് ഞാന്‍ കരുതിയ ദിവസങ്ങളുണ്ടെന്നും താരം പറഞ്ഞു. നായകനോട് മാപ്പ് പറയാന്‍ നിര്‍മ്മാതാവും മറ്റുള്ളവരും നിര്‍ബന്ധിച്ചുവെന്നും അതിന് ശേഷമാണ് അല്‍പ്പമെങ്കിലും മനുഷ്യത്വപരമായ പരിഗണന ലഭിച്ചു' തുടങ്ങിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

വേണ്ടതു പോലെ സഹകരിക്കണമെന്ന ആവശ്യം നിരസിച്ച് കൊണ്ട് മാത്രം 13-14 മണിക്കൂര്‍ മേക്കപ്പിട്ട് തന്നെ കാത്തിരുത്തിയ സംവിധായകരുമുണ്ടെന്നും അമിറ വെളിപ്പെടുത്തി. ബോളിവുഡില്‍ നിന്നും തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിന്നും അപമാനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അമിറാ ദസ്തര്‍ തുറന്ന് പറയുന്നു.

16 ആം വയസിലാണ് റാംപില്‍ നിന്നും ഇഷ്‌കിലൂടെ അമിറ ബോളിവുഡിലേക്കെത്തിയത്. പിന്നീട് 'മിസ്റ്റര്‍ എക്‌സ്', 'കാലാകാണ്ടി', 'കുങ് ഫു യോഗ', 'അനേഗന്‍', 'മനസുക്ക് നച്ചിണ്ടി', 'രാജ ഗഡു' തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com