'അഞ്ജലി എന്താണ് മിണ്ടാതിരുന്നത്, താരങ്ങളുടെ ഡേറ്റ് കിട്ടില്ലെന്ന് കരുതിയോ'; അഞ്ജലി മേനോന് മറുപടിയുമായി ബൈജു കൊട്ടാരക്കര

'ഇപ്പൊ 20 വര്‍ഷം മുമ്പ് എന്നെ ഫോണില്‍ ശല്യം ചെയ്തു എന്ന ഹാഷ്ടാഗിനെ പിന്തുണക്കുമ്പോള്‍ കണ്‍മുമ്പില്‍ ആക്രമിക്കപെട്ട തന്റെ സഹപ്രവര്‍ത്തകക്ക് വേണ്ടി ഒരു വാക്ക് പോലും മിണ്ടാതെ ഇപ്പോഴും തുടരുകയാണ്'
'അഞ്ജലി എന്താണ് മിണ്ടാതിരുന്നത്, താരങ്ങളുടെ ഡേറ്റ് കിട്ടില്ലെന്ന് കരുതിയോ'; അഞ്ജലി മേനോന് മറുപടിയുമായി ബൈജു കൊട്ടാരക്കര

സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളില്‍ നിശബ്ദത പാലിക്കുന്നു എന്നാരോപിച്ച് മലയാള സിനിമ സംഘടനകളെ വിമര്‍ശിച്ച അഞ്ജലി മേനോന് എതിരേ സംവിധായകന്‍ ബൈജു കൊട്ടരക്കര രംഗത്ത്. അക്രമിക്കപ്പെട്ട നടിക്ക് വേണ്ടി അഞ്ജലി മേനോന്‍ മിണ്ടാതിരുന്നത് എന്തിനാണ് എന്നാണ് ബൈജു കൊട്ടാരക്കരയുടെ ചോദ്യം. താരങ്ങളുടെ ഡേറ്റ് കിട്ടില്ല എന്നു കരുതിയാണോ സഹപ്രവര്‍ത്തകയ്ക്കായി മിണ്ടാതിരുന്നതെന്നും ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ചോദിച്ചു. 

കഴിഞ്ഞ ദിവസമാണ് അക്രമിക്കപ്പെട്ട നടിക്കായി മലയാളത്തിലെ സംഘടനകള്‍ ഒന്നും ചെയ്തില്ല എന്ന ആരോപണവുമായി അഞ്ജലി രംഗത്തെത്തിയത്. ഇതിന് മറുപടിയായിട്ടാണ് ബൈജു കൊട്ടാരക്കര ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. 20 വര്‍ഷം മുമ്പ് എന്നെ ഫോണില്‍ ശല്യം ചെയ്തു എന്ന ഹാഷ്ടാഗിനെ പിന്തുണക്കുമ്പോള്‍ കണ്‍മുമ്പില്‍ ആക്രമിക്കപെട്ട തന്റെ സഹപ്രവര്‍ത്തകക്ക് വേണ്ടി ഒരു വാക്ക് പോലും മിണ്ടാതെ ഇപ്പോഴും തുടരുകയാണെന്നും എന്നിട്ട് നാണമില്ലേയെന്നും ബൈജു. താനുള്‍പ്പെടുന്ന സംഘടനയുടെ അംഗമാണല്ലോ പ്രതിസ്ഥാനത്തുള്ളത്, അയാളെ പുറത്താക്കാന്‍ പറയാതിരുന്നത് എന്താണെന്നും ബൈജു ചോദിച്ചു. 

ബൈജു കൊട്ടാരക്കരയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

അഞ്ജലി മേനോന് ഒരു മറുപടി- നടി ആക്രമിക്കപെട്ട കേസില്‍ എല്ലാ സംഘടനകളേയും പ്രതികൂട്ടില്‍ നിര്‍ത്തി ട്വീറ്റ് ചെയ്തിരിക്കുന്നു. അഞ്ജലി കേരളത്തിലല്ലെ താമസം. ഇന്ന് വരെ താനുള്‍പ്പടുന്ന സംഘടനകള്‍ മൗനം പാലിച്ചു നടിക്ക് എതിരെ നിന്നപ്പോഴും എന്തേ അഞ്ജലി മിണ്ടിയില്ല? സംഭവം നടന്നതിന്റെ പിറ്റേ ദിവസം തന്നെ മാക്ട ഫെഡറേഷന്‍ പത്ര സമ്മേളനം നടത്തി സിനിമ മേഖലയില്‍ നിന്നുളള നീചമായ ഈ പ്രവണതയെ എതിര്‍ത്തിരുന്നു. 

അന്ന് മുതല്‍ ഇപ്പോഴും ആക്രമിക്കപെട്ട നടിയോടൊപ്പം നിക്കുന്നു. അഞ്ജലി എന്താ മിണ്ടാതിരുന്നത്. സിനിമയിലെ വിലക്ക് ഭയന്നോ താരങ്ങളുടെ ഡേറ്റ് കിട്ടില്ല എന്ന് കരുതിയോ, ഇപ്പൊ 20 വര്‍ഷം മുമ്പ് എന്നെ ഫോണില്‍ ശല്യം ചെയ്തു എന്ന ഹാഷ്ടാഗിനെ പിന്തുണക്കുമ്പോള്‍ കണ്‍മുമ്പില്‍ ആക്രമിക്കപെട്ട തന്റെ സഹപ്രവര്‍ത്തകക്ക് വേണ്ടി ഒരു വാക്ക് പോലും മിണ്ടാതെ ഇപ്പോഴും തുടരുകയാണ്, എന്നിട്ട് നാണമില്ലേ. താനുള്‍പ്പടുന്ന സംഘടനയുടെ അംഗമാണല്ലൊ പ്രതിസ്ഥാനത്ത് അയാളെ എന്ത് കൊണ്ട് പുറത്തുനിര്‍ത്താന്‍ പറഞ്ഞില്ല. ലാപ് ടോപില്‍ ഹാഷ്ടാഗിന് വേണ്ടി വിരലുകള്‍ പരതുമ്പോള്‍ അടുത്തുളളവള്‍ക്ക് ആ വിരലുകള്‍ കൊണ്ട് ഒരു തലോടല്‍ ആകാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com