ഡബ്ല്യുസിസി വാര്‍ത്താ സമ്മേളനത്തിനിടെ മീ ടു വെളിപ്പെടുത്തല്‍: പ്രൊഡക്ഷന്‍ കണ്ട്രോളര്‍ മോശമായി പെരുമാറി,പരാതി ഫെഫ്ക ഗൗിച്ചില്ലെന്ന് അര്‍ച്ചന പദ്മിനി

ലൈംഗിക അതിക്രമം നടത്തിയ സിനിമ പ്രവര്‍ത്തകനെതിരെ ഫെഫ്കയില്‍ പരാതി നല്‍കിയിട്ടും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് നടിയും സഹസംവിധായകയുമായ അര്‍ച്ചന പദ്മിനി
ഡബ്ല്യുസിസി വാര്‍ത്താ സമ്മേളനത്തിനിടെ മീ ടു വെളിപ്പെടുത്തല്‍: പ്രൊഡക്ഷന്‍ കണ്ട്രോളര്‍ മോശമായി പെരുമാറി,പരാതി ഫെഫ്ക ഗൗിച്ചില്ലെന്ന് അര്‍ച്ചന പദ്മിനി

കൊച്ചി: ലൈംഗിക അതിക്രമം നടത്തിയ സിനിമ പ്രവര്‍ത്തകനെതിരെ ഫെഫ്കയില്‍ പരാതി നല്‍കിയിട്ടും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് നടിയും സഹസംവിധായകയുമായ അര്‍ച്ചന പദ്മിനി. ഡബ്ല്യുസിസിയുടെ വാര്‍ത്താ സമ്മേളനത്തിലാണ് അര്‍ച്ചനയുടെ വെളിപ്പെടുത്തല്‍. മമ്മൂട്ടി അഭിനയിച്ച പുള്ളിക്കാരന്‍ സ്റ്റാറ എന്ന ചിത്രത്തിലെ പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ഷെറിന്‍ സ്റ്റാന്‍ലി മോശമായി പെരുമാറി. അയ്യാള്‍ക്കെതിരെ ഫെഫ്കയില്‍ പരാതി നല്‍കിയിരുന്നു. ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. അയ്യാള്‍ ഇപ്പോഴും സിനിമയില്‍ ജോലി ചെയ്യുന്നുണ്ട്. എനിക്ക ജോലിയില്ല-അര്‍ച്ചന പറഞ്ഞു. 

ഫെഫ്കയിലേക്ക് രണ്ട് മെയിലയച്ചു. മറുപടി കിട്ടിയില്ല. എറണാകുളം കലൂരുള്ള ഫെഫ്കയുടെ ഓഫീസില്‍ പോയി പരാതി നല്‍കിയ ആളാണ്, ഒരു നടപടിയും ഉണ്ടായിട്ടില്ല. വളരെ പ്രശസ്തയായ നടിക്ക് നീതി കൊടുക്കാത്ത സോ കോള്‍ഡ് സംഘടനകള്‍ എന്നെപ്പോലൊരു ആര്‍ട്ടിസ്റ്റിന് നീതി തരുമെന്ന് പ്രതീക്ഷിക്കുന്നില്ല. വീണ്ടും ഒരു വെര്‍ബല്‍ റേപ്പിന് താത്പര്യമില്ലാത്തതുകൊണ്ട് കേസ് കൊടുത്തില്ല. ഇപ്പോള്‍ ഈ സംഘടനയിലെ നേതാക്കള്‍ റേപ്പിസ്റ്റിന്റ കൂടെ നീതി എന്നൊരു സിനിമ ചെയ്യാന്‍ പോകുകയാണ്. എനിക്ക് വേറെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്, ഈ ഊളകളുടെ പുറകേ നടക്കാന്‍ സമയമില്ല-അര്‍ച്ചന പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com