പശുവിന് തീര്‍ഥാടക കേന്ദ്രം വേണമെന്ന് ആര്‍എസ്എസ്;ഹരിദ്വാറില്‍ സ്ഥലവും കണ്ടെത്തി

പശുക്കളെ കൊലപ്പെടുത്തുന്നത് തടയാന്‍ 1918ല്‍ നിരവധി ഹിന്ദുക്കള്‍ ജീവന്‍ വെടിഞ്ഞ ഗ്രാമത്തിലാണ് തീര്‍ഥാടക കേന്ദ്രത്തിനായി മുറവിളി ഉയരുന്നത്
പശുവിന് തീര്‍ഥാടക കേന്ദ്രം വേണമെന്ന് ആര്‍എസ്എസ്;ഹരിദ്വാറില്‍ സ്ഥലവും കണ്ടെത്തി

ഉത്തരാഖണ്ഡില്‍ ഉടനെ മറ്റൊരു തീര്‍ഥാടന കേന്ദ്രം വരും. മനുഷ്യര്‍ക്കല്ല, പശുക്കള്‍ക്കായി. പശുക്കള്‍ക്ക് തീര്‍ഥാടന കേന്ദ്രം വേണമെന്ന ആവശ്യം ആര്‍എസ്എസ് മുന്നോട്ടുവെച്ചു കഴിഞ്ഞു. 

തീര്‍ഥാടന കേന്ദ്രം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തൃവേന്ദ്ര സിങ് റവാത്തിനെ കണ്ടു. ഹരിദ്വാറിലെ കതാര്‍പുര്‍ ഗ്രാമത്തില്‍ തീര്‍ഥാടന കേന്ദ്രം പണിതുയര്‍ത്തണമെന്നാണ് ആര്‍എസ്എസിന്റെ ആവശ്യം. 

പശുക്കളെ കൊലപ്പെടുത്തുന്നത് തടയാന്‍ 1918ല്‍ നിരവധി ഹിന്ദുക്കള്‍ ജീവന്‍ വെടിഞ്ഞ ഗ്രാമത്തിലാണ് തീര്‍ഥാടക കേന്ദ്രത്തിനായി മുറവിളി ഉയരുന്നത്. മുസ്ലീങ്ങളും, ബ്രിട്ടീഷുകാരും പശുക്കളെ കൊല്ലുന്നതിന് എതിരെ ഹിന്ദുക്കള്‍ പ്രതിഷേധിക്കുകയും നിരവധി ഹിന്ദുക്കള്‍ മരിക്കുകയുമായിരുന്നുവെന്നാണ് ആര്‍എസ്എസിന്റെ വാദം.

തലസ്ഥാനമായ ഡെറാഡൂണില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള ഇവിടെ ഇപ്പോള്‍ ഗോ രക്ഷക് മെമ്മോറിയല്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് തീര്‍ഥാടക കേന്ദ്രം വേണമെന്ന ആവശ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com