'ഏഴ് വയസുകാരിയെ പീഡിപ്പിച്ചത് അത്ര വലിയ തെറ്റല്ല'; പീഡനക്കുറ്റത്തിന് അറസ്റ്റിലായ സ്‌കൂള്‍ പ്രിന്‍സിപ്പിന്റെ വാക്കുകള്‍ ആരെയും ഞെട്ടിക്കും

മാധ്യമങ്ങളോട് കുറ്റം സമ്മതിച്ച ഇയാള്‍ പീഡിപ്പിച്ചത് അത്ര വലിയ തെറ്റല്ലെന്ന് വിളച്ചുപറഞ്ഞു
'ഏഴ് വയസുകാരിയെ പീഡിപ്പിച്ചത് അത്ര വലിയ തെറ്റല്ല'; പീഡനക്കുറ്റത്തിന് അറസ്റ്റിലായ സ്‌കൂള്‍ പ്രിന്‍സിപ്പിന്റെ വാക്കുകള്‍ ആരെയും ഞെട്ടിക്കും

റാഞ്ചി; ഏഴ് വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചതിന് ഝാര്‍ഖണ്ഡില്‍ അറസ്റ്റിലായ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വാക്കുകള്‍ ആരെയും ഞെട്ടിക്കും. മാധ്യമങ്ങളോട് കുറ്റം സമ്മതിച്ച ഇയാള്‍ പീഡിപ്പിച്ചത് അത്ര വലിയ തെറ്റല്ലെന്ന് വിളച്ചുപറഞ്ഞു. കുട്ടിയുമായി ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നാണ് അയാള്‍ പറയുന്നത്. 

കൊഡെമ ജില്ലയിലെ സ്‌കൂള്‍ പ്രിന്‍സിപ്പലായ എസ്. സെവ്യറിനെയാണ് യുകെജി വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചതിന് അറസ്റ്റ് ചെയ്തത്. സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് കുട്ടിയെ വിവസ്ത്രയാക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയുമായിരുന്നു. പേടിച്ച് കരയാന്‍ തുടങ്ങിയപ്പോള്‍ കുറച്ച് പണം തന്ന് ആരോടും പറയരുതെന്ന് ആവശ്യപ്പെടുകയായിരുന്നെന്ന് കുട്ടി പറഞ്ഞു. 

അറസ്റ്റ് ചെയ്ത് മീഡിയയ്ക്ക് മുന്‍പില്‍ കൊണ്ടുവന്ന സേവ്യര്‍ കുറ്റം സമ്മതിച്ചു. താന്‍ അത് ചെയ്തു എന്നാല്‍ ഇത് അത്ര വലിയ തെറ്റൊന്നുമല്ല. കുട്ടിയുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും അയാള്‍ പറഞ്ഞു. താന്‍ വയസായെന്നും അത് യാദൃശ്ചികമായി സംഭവിച്ചുപോയതാണെന്നുമാണ് ഇയാളുടെ വാദം. വലിയ സമ്മര്‍ദ്ദത്തിലാണെന്നും തന്റെ ജോലി നല്ല രീതിയിലല്ല മുന്നോട്ടു പോകുന്നതെന്നും സേവ്യര്‍ പറഞ്ഞു. ഹൃദ്രോഗിയാണെന്നും ചില രാത്രികളില്‍ ഉറങ്ങാന്‍ സാധിക്കാറില്ലെന്നുമാണ് ഇയാളുടെ വാക്കുകള്‍. 

ബുധനാഴ്ചയാണ് സംഭവം നടക്കുന്നത്. കുട്ടി മാതാപിതാക്കളോട് ഇതിനെക്കുറിച്ച് പറഞ്ഞതിനെത്തുടര്‍ന്ന് വെള്ളിയാഴ്ചയാണ് പൊലീസില്‍ അറിയിക്കുന്നത്. ബാലപീഡനക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഇയാളെ കോടതിയില്‍ ഹാജറാക്കി 15 ദിവസം റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com