ആണ്‍കുട്ടി ജനിക്കാത്തതിന്റെ ദേഷ്യത്തില്‍ അമ്മ മൂന്ന് മാസം പ്രായമായ മകളെ കൊന്ന് വാഷിംഗ് മെഷീനില്‍ തള്ളി

ആണ്‍കുട്ടി വേണമെന്നായിരുന്നു 22 കാരിയായ ആര്‍തിയുടെ ആഗ്രഹം
ആണ്‍കുട്ടി ജനിക്കാത്തതിന്റെ ദേഷ്യത്തില്‍ അമ്മ മൂന്ന് മാസം പ്രായമായ മകളെ കൊന്ന് വാഷിംഗ് മെഷീനില്‍ തള്ളി

ഗാസിയാബാദ്: മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ഗസിയാബാദിലാണ് പിഞ്ചുകുഞ്ഞ് അമ്മയുടെ ക്രൂരതയ്ക്ക് ഇരയായത്. ആണ്‍കുട്ടി വേണമെന്നായിരുന്നു 22 കാരിയായ ആര്‍തിയുടെ ആഗ്രഹം. എന്നാല്‍ ഇവര്‍ക്ക് പെണ്‍കുട്ടിയാണ് ജനിച്ചത് ഇതിന്റെ ദേഷ്യത്തിലാണ് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊന്നത്. 

മൂന്ന് മാസത്തിന് മുന്‍പാണ് ഇവര്‍ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ആണ്‍കുട്ടി ജനിക്കാതിരുന്നതില്‍ യുവതി അസ്വസ്ഥയായിരുന്നെന്നും സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് ആകാശ് തോമര്‍ പറഞ്ഞു. ആണ്‍കുട്ടി ജനിക്കാത്തതിന്റെ ദേഷ്യത്തില്‍ ആര്‍തി നവജാതശിശുവിനെ തലയണ അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊന്ന ശേഷം കുഞ്ഞിന്റെ ശരീരം വാഷിംഗ് മെഷീനില്‍ തള്ളുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 

കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയെന്നാണ് യുവതി ആദ്യം പറഞ്ഞത്. പിന്നീട് പൊലീസ് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. എന്നാല്‍ ആണ്‍കുട്ടിക്ക് വേണ്ടി നിര്‍ബന്ധം പിടിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിരുന്നില്ലെന്നാണ് യുവതിയുടെ വീട്ടുകാര്‍ പറയുന്നത്. അന്വേഷണം തുടരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com