രാഹുല്‍ ബാബറിന്റെയും ഖില്‍ജിയുടെയും ആരാധകനെന്ന് ബിജെപി

രാമക്ഷേത്രം തകര്‍ത്ത ബാബറിന്റെയും പതിമൂന്നാം നൂറ്റാണ്ടില്‍ സോമനാഥ ക്ഷേത്രം തകര്‍ത്ത ഖില്‍ജിയുടെ പാരമ്പര്യമാണ് രാഹുല്‍ തുടരുന്നതെന്ന് ബിജെപി വക്താവ് ജിവിഎല്‍ നരസിംഹറാവു. 
രാഹുല്‍ ബാബറിന്റെയും ഖില്‍ജിയുടെയും ആരാധകനെന്ന് ബിജെപി

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തെ എതിര്‍ക്കുന്ന രാഹുല്‍ ഗാന്ധി ഒവൈസിയെയും ജിലാനിയെയും പോലെയെന്ന് ബിജെപി. ആദ്യ മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെയും ഡല്‍ഹി സുല്‍ത്താന്‍ അലാവുദ്ധീന്‍ ഖില്‍ജിയുടെയും ആരാധാകനാണ് രാഹുല്‍ ഗാന്ധിയെന്ന് ബിജെപി നേതാവ് ജിവിഎല്‍ നരസിംഹറാവു പറഞ്ഞു. രാമക്ഷേത്രം തകര്‍ത്ത ബാബറിന്റെയും പതിമൂന്നാം നൂറ്റാണ്ടില്‍ സോമനാഥ ക്ഷേത്രം തകര്‍ത്ത ഖില്‍ജിയുടെ പാരമ്പര്യമാണ് രാഹുല്‍ തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നെഹ്രു കുടുംബം എല്ലാ കാലത്തും ഇസ്ലാമിക ആക്രമണത്തെ ന്യായികരിക്കുകയായിരുന്നു ചെയ്തതെന്നും ഇന്ന് അതിന്റെ ഹാസ്യാനുകരണവും വിപരീത ബുദ്ധിയുമാണ് ആ കുടുംബം തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.  അയോധ്യ കേസില്‍ വാദം കേള്‍ക്കുന്നത് 2019 ലേക്ക് മാറ്റിവെക്കണമെന്ന് സുന്നി വഖഫിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ ആവശ്യപ്പെട്ടിരുന്നു. അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് അയോധ്യ കേസ് തീര്‍പ്പാക്കണമെന്ന് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ബന്ധമുണ്ടെന്നും കപില്‍ കോടതിയില്‍ വാദിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ബിജെപി വക്താവിന്റെ പ്രതികരണം. അയോധ്യ കേസില്‍ അന്തിമവാദം കേള്‍ക്കുന്നതിനായി അടുത്ത വര്‍ഷം ഫെബ്രുവരി 8 ലേക്ക് സുപ്രീം കോടതി മാറ്റിയിരുന്നു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി പരാജയപ്പെടുമെന്ന ഭീതിയെ തുടര്‍ന്നാണ് രാമക്ഷേത്ര വിഷയം ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് അസാസുദ്ദിന്‍ ഒവൈസി കഴിഞ്ഞ ദിവസം ഉയര്‍ത്തിപ്പിടിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com