ഗോമാതാവിനെ സംരക്ഷിക്കാന്‍ പുതിയ തന്ത്രവുമായി ആര്‍എസ്എസ്; ഹിന്ദു-മുസ്ലിം രാഖി കാംപെയിന്‍

ഗോമാതാവിനെ സംരക്ഷിക്കാന്‍ പുതിയ തന്ത്രവുമായി ആര്‍എസ്എസ്; ഹിന്ദു-മുസ്ലിം രാഖി കാംപെയിന്‍

ന്യൂഡെല്‍ഹി:  ഗോമാതാവിനെ സംരക്ഷിക്കാന്‍ പുതിയ തന്ത്രവുമായി രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍എസ്എസ്). രാജ്യവ്യാപകമായി ഹിന്ദു മുസ്ലിം രാഖി കാംപെയിന്‍ നടത്താനാണ് ആര്‍എസ്എസിന്റെ കീഴിലുള്ള മുസ്ലിം രാഷ്ട്രീയ മഞ്ച് ഒരുങ്ങുന്നത്. മുസ്ലിം പെണ്‍കുട്ടികള്‍ ഹിന്ദു ആണ്‍കുട്ടികളുടെ കയ്യിലും ഹിന്ദു ആണ്‍കുട്ടികള്‍ മുസ്ലിം പെണ്‍കുട്ടികളുടെ കയ്യിലും രാഖി കെട്ടുന്ന കാംപെയിനാണ് ആര്‍എസ്എസ് ഒരുങ്ങുന്നത്.

അടുത്ത മാസം മൂന്നിനു രാജസ്ഥാനിലെ ജയ്പൂരില്‍ ആരംഭിക്കുന്ന രാഖി കാംപെയിന്‍ ആറ്, ഏഴ് തിയതികളില്‍ ഡെല്‍ഹി, ലക്ക്‌നോ എന്നിവിടങ്ങളിലും നടത്താനാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നത്. ഹിന്ദു മുസ്ലിം സാഹോദര്യം വര്‍ധിപ്പിക്കാനാണ് ഈ കാംപെയിന്‍ നടത്തുന്നതെന്നാണ് മുസ്ലിം രാഷ്ട്രീയ മഞ്ച് കണ്‍വീനര്‍ മുഹമ്മദ് അഫ്‌സലിന്റെ വാദം.

12 സംസ്ഥാനങ്ങളിലായി നടത്തുന്ന കാംപെയിനില്‍ മുസ്ലിം പെണ്‍കുട്ടികള്‍ ഹിന്ദു ആണ്‍കുട്ടികളുടെയും ഹിന്ദു ആണ്‍കുട്ടികള്‍ മുസ്ലിം പെണ്‍കുട്ടികളുടെയും കയ്യില്‍ രാഖി കെട്ടും. പരസ്പരമുള്ള സുരക്ഷയാണ് ഇതിലൂടെ ഉറപ്പാകുന്നത്. അഫ്‌സല്‍ കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് ഏഴിനാണ് രക്ഷാബന്ധന്‍.

അതേസമയം, മുസ്ലിങ്ങളുടെ ബക്രീദ് ദിനത്തില്‍ പശുക്കളെ കശാപ്പ് ചെയ്യരുതെന്ന് രാഖി കെട്ടുന്ന മുസ്ലിം സഹോദരി സഹോദരന്മാരോട് ആവശ്യപ്പെടും. ഇത് ഹിന്ദുക്കളുടെ വിശ്വാസത്തെ ഹനിക്കലാണെന്നും പറഞ്ഞാണ് ആവശ്യപ്പെടുകയെന്ന് മുസ്ലിം രാഷ്ട്രീയ മഞ്ച്.

ഗോ സംരക്ഷണവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിം മതവിഭാഗത്തില്‍പ്പെട്ടവരെ ആള്‍ക്കൂട്ടം ചേര്‍ന്നു മര്‍ദ്ദിച്ചുകൊന്ന കാര്യത്തില്‍  മുസ്ലിം രാഷ്ട്രീയ മഞ്ച് മൗനം തുടരുകയാണ്. ഇത്തരം കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നെത് പരസ്യമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com