ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടതിനെ കുറിച്ച് ഗൗരി എഴുതിയിരുന്നില്ലെങ്കില്‍ ഈ ഗതി വരില്ലായിരുന്നുവെന്ന് ബിജെപി എംഎല്‍എ

ഗൗരി ലങ്കേഷ് തനിക്ക് സഹോദരിയെ പോലെയായിരുന്നെന്നും അവര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ കൊലപാതകത്തിനെതിരെ മോശമായി എഴുതിയിട്ടില്ലായിരുന്നില്ലെങ്കില്‍ അവര്‍ക്ക് ഈ ഗതി വരില്ലായിരുന്നുവെന്ന് ബിജെപി എംഎല്‍എ
ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടതിനെ കുറിച്ച് ഗൗരി എഴുതിയിരുന്നില്ലെങ്കില്‍ ഈ ഗതി വരില്ലായിരുന്നുവെന്ന് ബിജെപി എംഎല്‍എ

ബംഗളുരൂ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബിജെപി എംഎല്‍എയുടെ പരാമര്‍ശം വിവാദത്തില്‍. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടതിനെ കുറിച്ച് ഗൗരി ലങ്കേഷ് മോശമായി എഴുതിയിരുന്നില്ലെങ്കില്‍ അവര്‍ക്ക് ഈ ഗതി വരില്ലായിരുന്നുവെന്നാണ് ബിജെപി എംഎല്‍എയുടെ വെളിപ്പെടുത്തല്‍. കര്‍ണാടകയിലെ ശൃംഖേരിയിലെ എംഎല്‍എ ജീവരാജിന്റെതാണ് വിവാദ പരാമര്‍ശം. ചിക്കമംഗലൂരുവിലെ ബിജെപി യോഗത്തിലായിരുന്നു എംഎല്‍എയും മുന്‍മന്ത്രിയമായ ജീവരാജിന്റെ വിവാദ പ്രസംഗം. 

എംഎല്‍എയുടെ പ്രസംഗത്തിന്റെ ഓഡിയോ ഇതിനകംതന്നെ ഓണ്‍ലൈനില്‍ വൈറലായിട്ടുണ്ട്. ഗൗരി ലങ്കേഷ് തനിക്ക് സഹോദരിയെ പോലെയായിരുന്നെന്നും അവര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ കൊലപാതകത്തിനെതിരെ മോശമായി എഴുതിയിട്ടില്ലായിരുന്നില്ലെങ്കില്‍ അവര്‍ക്ക് ഈ ഗതി വരില്ലെന്നും ജീവരാജ് പറഞ്ഞു. ജീവരാജിന്റെ പരാമര്‍ശത്തിനെതിരെ കേസെടുക്കണമെന്നും ഇതിനകം ആവശ്യമുയര്‍ന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com