കൂട്ടുകാര്‍ വനിതാ ടെക്കിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി

യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു - ക്രൂരമായ കൃത്യം നടത്തിയത് പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ - മൃതദേഹം സ്യൂട്ട്‌കെയ്‌സില്‍ കഷണങ്ങളാക്കി കടത്തുന്നതിനിടെയാണ് പിടിയിലായത്
കൂട്ടുകാര്‍ വനിതാ ടെക്കിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി

നാഗ്പൂര്‍: 22 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ  ശേഷം കൊലപ്പെടുത്തി. നാഗ്പൂരിലാണ് സംഭവം നടന്നത്. ഐടി മേഖലയില്‍ ജോലി ചെയ്യുന്ന യുവതിയാണ് നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടത്. യുവതിയുടെ സുഹൃത്തുക്കള്‍  ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

കൊലയ്ക്ക് ശേഷം മൃതദേഹം കഷണങ്ങളാക്കി കര്‍ണാടകയിലെ ബല്‍ഗാമില്‍ ഉപേക്ഷിച്ചതായും പൊലീസ് പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് നിഖിലേഷ് പാട്ടില്‍, അക്ഷയ് വലോഡെ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ കുറ്റം സമ്മതിച്ചതായും പൊലീസ് പറയുന്നു. പ്രതികളും നാഗ്പൂര്‍ സ്വദേശികളാണ്. പ്രതികള്‍ യുവതിയെ വിളിച്ച് ഞായാറാഴ്ച കാണമെന്ന് സമ്മതിപ്പിച്ചാണ് കുറ്റകൃത്യം നടപ്പാക്കിയത്. മൂന്ന് സുഹൃത്തുക്കളും യുവതിയും ഒരുമിച്ച് പൂനെയില്‍ വച്ച് കാണുകയും ഒരു അതില്‍ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയും ചെയ്തു. എ്ന്നാല്‍ ഓഫീസില്‍ അടിയന്തിര പണി ഉള്ളതുകൊണ്ട് നിലേഷ് ഓഫീസിലേക്ക് പോകുകയും ചെയ്തു. വീട്ടിലെത്തിയ  യുവതിയെ രണ്ടുപേരും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം സ്യൂട്ട്‌കെയ്‌സിലാക്കുകയായിരുന്നു.

ജോലി കഴിഞ്ഞ് വിട്ടിലെത്തിയ നിലേഷിനോട് ഗോവയില്‍ പോകാനുണ്ടെന്ന് പറഞ്ഞ് രണ്ടുപേരും സ്യൂട്ട്‌കെയസുമെടുത്ത് യാത്ര തുടര്‍ന്നു. നിലേഷ് ഗോവാ യാത്രയില്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നു. അതിനിടെ വഴിയില്‍ സ്യൂട്ട് കേസ് ഉപേക്ഷിച്ചതിന്റെ കാരണം നിലേഷ് ആവര്‍ത്തിച്ചതോടെ മറ്റു  രണ്ടുപേര്‍ കാര്യങ്ങള്‍ വ്യക്തമാക്കി.

മൃതദേഹം ഉപേക്ഷിച്ചതിന് ശേഷം ഒളിവില്‍ പോകാനായിരുന്നു ഇവരുടെ പ്ദ്ധതി. ഒളിവില്‍ പോയാലും പൊലീസ് പിടികൂടുമെന്ന് നിലേഷ് വ്യക്തമാക്കിയതോടെ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. പ്രതികള്‍ ഉപേക്ഷിച്ച സ്ഥലത്തുനിന്നും മൃതദേഹം ക്‌ണ്ടെടുത്തു. പോസ്റ്റ്‌മോര്‍്ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.നാഗ്പൂരില്‍ പൊലീസ് ജീവനക്കാരനാണ് മരിച്ച പെണ്‍കുട്ടിയുടെ പിതാവ്. മുംബൈയില്‍ ഐടി മേഖലയിലാണ് യുവതി ജോലി ചെയ്യുന്നത്. മഹാരാഷ്ട്ര കര്‍ണാടക പോലീസ് സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com