മ്യാന്‍മാര്‍ അതിര്‍ത്തിയിലെ നാഗാ ക്യാമ്പുകള്‍ക്ക് നേരെ സൈന്യത്തിന്റെ മിന്നലാക്രമണം

ഇന്ന് പുലര്‍ച്ച 4. 45നായിരുന്നു സൈന്യത്തിന്റെ ആക്രമണം. ഏറ്റുമുട്ടലില്‍ നിരവധി നാഗാതീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സൈനികര്‍ക്കാര്‍ക്കും പരുക്കില്ലെന്ന് സൈനിക വൃ്ത്തങ്ങള്‍ വെളിപ്പെടുത്തി
മ്യാന്‍മാര്‍ അതിര്‍ത്തിയിലെ നാഗാ ക്യാമ്പുകള്‍ക്ക് നേരെ സൈന്യത്തിന്റെ മിന്നലാക്രമണം

ന്യൂഡല്‍ഹി: മ്യാന്‍മര്‍ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന നാഗാ ക്യാമ്പിന് നേരെ മിന്നാലാക്രമണവുമായി ഇന്ത്യന്‍ സൈന്യം. ഇന്ന് പുലര്‍ച്ച 4. 45നായിരുന്നു സൈന്യത്തിന്റെ ആക്രമണം. ഏറ്റുമുട്ടലില്‍ നിരവധി നാഗാതീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സൈനികര്‍ക്കാര്‍ക്കും പരുക്കില്ലെന്ന് സൈനിക വൃ്ത്തങ്ങള്‍ വെളിപ്പെടുത്തി.

നാഗാലാന്റും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും ചേര്‍ത്ത് നാഗ് ലിംഗ് എന്ന പ്രത്യേക സംസ്്ഥാനം രൂപീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. 2001ല്‍ ഒപ്പിട്ട വെടിനിര്‍ത്തല്‍ കരാര്‍ 2015ല്‍ റദ്ദാക്കിയിരുന്നു. 2015 ജൂണില്‍ തീവ്രവാദികളുടെ താവളങ്ങളിലായിരുന്നു ആദ്യ ആക്രമണം. അന്ന് 40 മിനിറ്റ് നീണ്ട ആക്രമണത്തില്‍ ഇന്ത്യന്‍ സൈന്യം 38 തീവ്രവാദികളെ വധിച്ചിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com