ബിഎസ്എഫ് ജവാനെ വീടിനുള്ളില്‍ കയറി തീവ്രവാദികള്‍ വെടിവെച്ച് കൊലപ്പെടുത്തി

ബിഎസ്എഫ് ജവാനെ തട്ടിക്കൊണ്ടുപോകാനായിരുന്നു തീവ്രവാദികളുടെ ശ്രമം
ബിഎസ്എഫ് ജവാനെ വീടിനുള്ളില്‍ കയറി തീവ്രവാദികള്‍ വെടിവെച്ച് കൊലപ്പെടുത്തി

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ബിഎസ്എഫ് ജവാനെ വീടിനുള്ളില്‍ കയറി തീവ്രവാദികള്‍ വെടിവെച്ച് കൊലപ്പെടുത്തി. മുഹമ്മദ് റംസാനാണ് കൊല്ലപ്പെട്ടത്. തീവ്രവാദികളുടെ വെടിവയ്പ്പില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ക്ക് വെടിയേറ്റു. 

ബിഎസ്എഫ് ജവാനെ തട്ടിക്കൊണ്ടുപോകാനായിരുന്നു തീവ്രവാദികളുടെ ശ്രമം. എന്നാല്‍ കുടുംബം ചെറുത്തുനിന്നതോടെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. അതിര്‍ത്തിയിലെ സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട ജവാനായിരുന്നു റംസാന്‍. അവധിക്കായി ബന്ദിപോറയിലെ വീട്ടിലെത്തിയത് ഏതാനും ദിവസങ്ങള്‍ മുന്‍പായിരുന്നു. 

ആറ് വര്‍ഷം മുന്‍പ് ബിഎസ്എഫില്‍ ചേര്‍ന്ന റംസാന്‍ പാക്കിസ്ഥാന്‍, ബംഗ്ലാദേശ് അതിര്‍ത്തികളില്‍ സുരക്ഷ സേനയുടെ ഭാഗമായിട്ടുണ്ട്. കാടത്തം നിറഞ്ഞ ആക്രമണമാണ് റംസാനും കുടുംബത്തിനും നേരെ ഉണ്ടായിരിക്കുന്നതെന്നും, പകരം വീട്ടുമെന്നും ജമ്മുകശ്മീര്‍ പൊലീസ് മേധാവി വ്യക്തമാക്കി. 

പാക് മണ്ണില്‍ നിന്നും വളരുന്ന തീവ്രവാദം ഇന്ത്യന്‍ സൈനീക ഉദ്യോഗസ്ഥരെ മൃഗീയമായ രീതിയില്‍ കൊലപ്പെടുത്തുന്നതിന് ലഫ്‌നന്റ് ഉമ്മര്‍ ഫയസിനെ ചൂണ്ടിക്കാട്ടി ഇന്ത്യ യുഎന്നില്‍ സംസാരിച്ചതിന് പിന്നാലെയാണ് വീണ്ടും സുരക്ഷ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com