11 മാസം പ്രായമായ മകനെ രണ്ട് ലക്ഷം രൂപയ്ക്ക് അമ്മ വിറ്റു; ഭര്‍ത്താവിന്റെ പരാതിയില്‍ യുവതി അറസ്റ്റില്‍

പണത്തിന്റെ ആവശ്യം വന്നപ്പോള്‍ ഭര്‍ത്താവ് അറിയാതെയാണ് ഷൈല കുട്ടിയെ വിറ്റത്
11 മാസം പ്രായമായ മകനെ രണ്ട് ലക്ഷം രൂപയ്ക്ക് അമ്മ വിറ്റു; ഭര്‍ത്താവിന്റെ പരാതിയില്‍ യുവതി അറസ്റ്റില്‍

11 മാസം പ്രായമുള്ള സ്വന്തം മകനെ രണ്ട് ലക്ഷം രൂപയ്ക്ക് വിറ്റതിന് 32 കാരിയെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവിന്റെ പരാതിയിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അമ്മ ഷൈല പട്ടേല്‍, കുട്ടിയെ വാങ്ങാന്‍ വന്ന അമര്‍ മൊര്‍ജെ, വില്‍പ്പനയില്‍ സഹായിച്ച ഷൈലയുടെ സുഹൃത്തുക്കളായ യോഗേഷ് ഗോസ്വാമി, ആനന്ദ് ധമാജി എന്നിവരാണ് അറസ്റ്റിലായത്.

പണത്തിന്റെ ആവശ്യം വന്നപ്പോള്‍ ഭര്‍ത്താവ് അറിയാതെയാണ് ഷൈല കുട്ടിയെ വിറ്റതെന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് ലക്ഷം രൂപയുടെ ആവശ്യമുണ്ടെന്നും കുഞ്ഞിനെ വില്‍ക്കാന്‍ സഹായിക്കണം എന്ന് പറഞ്ഞ് ഷൈല യോഗേഷിനേയും ആനന്ദിനേയും സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരാണ് അമറിനെ സമീപിച്ചത്. വിവാഹം കഴിഞ്ഞ് കുട്ടികള്‍ ഇല്ലാതിരിക്കുകയായിരുന്ന അമര്‍ കുട്ടിയെ വാങ്ങാന്‍ സന്നദ്ധനാവുകയായിരുന്നു. മാര്‍ച്ച് 23 നാണ് കുട്ടിയെ അമറിന് കൈമാറിയത്. 

ഈ സമയത്ത് ഷൈലയുടെ ഭര്‍ത്താവ് സ്ഥലത്തുണ്ടായിരുന്നില്ല. തിരിച്ചെത്തിയപ്പോഴാണ് നടന്ന സംഭവങ്ങള്‍ അറിയുന്നത്. തുടര്‍ന്ന് ഉടനെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com