ചായ്ബാസ: ജാര്‍ഖണ്ഡില്‍ പതിമൂന്നുകാരിയെ ഏഴു പേരുടെ സംഘം കൂട്ടമാനഭംഗത്തിനിരയാക്കി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. ഏഴ് കൗമാരക്കാർ ചേർന്നാണ് കുട്ടിയെ മാനഭംഗത്തിനിരയാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇതിൽ അഞ്ച് പേർ പ്രായപൂർത്തിയാകാത്തവരാണെന്നും പൊലീസ് പറഞ്ഞു. പിടിയിലായ കൗമാരക്കാരനെ റിമാന്‍ഡ് ഹോമിലേക്ക് അയച്ചതായും മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
സിംഗ്ഭും ജില്ലയിലെ ചായ്ബാസയിൽ ജൂലൈ ഇരുപത്താറിനാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. കാലികളെ മേയ്ക്കുന്നതിനായി വീട്ടില്‍ നിന്നു പോയ പെണ്‍കുട്ടിയെ സമീപ ഗ്രാമവാസികളായ സംഘം കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞാല്‍ അപായപ്പെടുത്തുമെന്നു സംഘം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്കു വിധേയയാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ