ചെന്നൈ: ആശുപത്രിയിൽ കഴിയുന്ന ഡിഎംകെ അധ്യക്ഷൻ എം. കരുണാനിധിയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതിയെന്നു സൂചന. കരുണാനിധി രണ്ടു മൂന്നു ദിവസത്തിനുള്ളിൽ ആശുപത്രി വിടുമെന്ന് ഡിഎംകെ പ്രിൻസിപ്പൽ സെക്രട്ടറി ദുരൈമുരുഗൻ അറിയിച്ചു.
കഴിഞ്ഞ ആഴ്ചയിലേക്കാൾ വലിയ മാറ്റമാണ് കരുണനാധിയുടെ ആരോഗ്യത്തിലുണ്ടായത്. പറയുന്നത് മനസിലാക്കാനും പ്രതികരിക്കാനും അദ്ദേഹത്തിനു കഴിയുന്നുണ്ട്. ആരോഗ്യനില പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടു മൂന്നു ദിവസത്തിനകം അദ്ദേഹം ആശുപത്രിവിടുമെന്നും ദുരൈമുരുഗൻ പറഞ്ഞു. കഴിഞ്ഞ മാസം 28 ന് ആണ് കരുണാനിധിയെ ആൾവാർപ്പേട്ടിലുള്ള കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആശുപത്രിയിൽ കഴിയുന്ന കരുണാനിധിയെ ഞായറാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് സന്ദർശിക്കും. ഞായറാഴ്ച രാവിലെയാണ് രാഷ്ട്രപതി ചെന്നൈയിൽ എത്തുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ