'പോസ്റ്റുമാന്റെ' നീണ്ട സൈക്കിള്‍ബെല്ലുകള്‍ക്ക് വിട; ഇനി കത്തുമായെത്തുക പോസ്റ്റ്പഴ്‌സണ്‍

തപാല്‍ ഉരുപ്പടികളുടെ വിതരണം വനിതകള്‍ കൂടി ഏറ്റെടുത്തതോടെയാണ് എന്നാല്‍ പിന്നെ തസ്തിക പരിഷ്‌കരിച്ച് കളയാമെന്ന് പാര്‍ലമെന്ററി സമിതിക്ക് തോന്നിയത്.
'പോസ്റ്റുമാന്റെ' നീണ്ട സൈക്കിള്‍ബെല്ലുകള്‍ക്ക് വിട; ഇനി കത്തുമായെത്തുക പോസ്റ്റ്പഴ്‌സണ്‍

 ന്യൂഡല്‍ഹി: നീണ്ട സൈക്കില്‍ ബെല്ലുമായി വീടുകളിലെത്തിയിരുന്ന പോസ്റ്റ്മാന്‍ പേര് മാറുന്നു. തപാല്‍ ഉരുപ്പടികളുടെ വിതരണം വനിതകള്‍ കൂടി ഏറ്റെടുത്തതോടെയാണ് എന്നാല്‍ പിന്നെ തസ്തിക പരിഷ്‌കരിച്ച് കളയാമെന്ന് പാര്‍ലമെന്ററി സമിതിക്ക് തോന്നിയത്. ബിജെപി എംപി അനുരാഗ് ഠാക്കൂര്‍ അധ്യക്ഷനായ പാര്‍ലമെന്ററി സ്ഥിരം സമിതിയാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. 

ജോലിയില്‍ സ്ത്രീ പുരുഷ വേര്‍തിരിവ് ഇല്ലെങ്കിലും പോസ്‌ററ് വുമണ്‍എന്ന് ഉപയോഗിക്കാറേയില്ല. പൊതുവായി പോസ്റ്റുമാന്‍ എന്ന വാക്കാണ് ഉപയോഗിച്ചു വരുന്നത്. ഇതിനെ  അടിയന്തരമായി പരിഷ്‌കരിക്കുന്നതിലൂടെ പേരിലെ വിവേചനം അവസാനിപ്പിക്കാനാകുമെന്നാണ് പാര്‍ലമെന്ററി സ്ഥിരം സമിതിയുടെ പ്രതീക്ഷ. സമിതിയുടെ ശുപാര്‍ശ ഉന്നതതലത്തില്‍ ആലോചിച്ച ശേഷം തീരുമാനിക്കാമെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com