പാറ്റ്ന: ബിഹാറിലെ സർക്കാർ സംരക്ഷണ കേന്ദ്രത്തിൽ വീണ്ടും പീഡനം. ഹജിപുരിലെ സർക്കാർ സംരക്ഷണ കേന്ദ്രത്തിലാണ് പെൺകുട്ടികൾ മാനഭംഗത്തിനു വിധേയമായത്. സംരക്ഷണ കേന്ദ്രത്തിലെ അഞ്ച് പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. ജില്ലാ പ്രോഗ്രാം ഓഫീസർമാർക്കും വനിതാ ഹെൽപ്ലൈൻ അംഗത്തിനുമെതിരെയാണ് ആരോപണം.
പ്രോഗ്രാം ഓഫീസർമാരായ മൻമോഹൻ പ്രസാദ്, കാർതിക് കുമാർ എന്നിവരും വനിതാ ഹെൽപ്ലൈൻ അംഗവുമാണ് ആരോപണവിധേയർ. സംരക്ഷണ കേന്ദ്രത്തിൽ ജില്ലാ അധികൃതർ പരിശോധനയ്ക്കുവരുന്ന സമയത്താണ് തങ്ങൾ പീഡിപ്പിക്കപ്പെട്ടതെന്ന് പെൺകുട്ടികൾ തുറന്നുപറഞ്ഞത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ബിഹാറിലെ മുസാഫര്പുരിനും ഉത്തര്‍പ്രദേശിലെ ദേവരിയയ്ക്കും പിന്നാലെയാണ് വീണ്ടും ഒരു സർക്കാർ സംരക്ഷണ കേന്ദ്രത്തിൽ പീഡനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ