ഉന്നാവോ പീഡനക്കേസിലെ മുഖ്യസാക്ഷി മരിച്ചു; മൃതദേഹം മറവുചെയ്തത് പോസ്റ്റ്മോർട്ടം നടത്താതെ
ലക്നോ: ഉന്നാവോ പീഡനക്കേസിലെ മുഖ്യസാക്ഷി ദുരൂഹസാഹചര്യത്തിൽ മരിച്ചു. ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാർ പ്രതിയായ കേസിലെ സാക്ഷി യൂനുസാണ് മരിച്ചത്. സിബിഐയുടെ പ്രധാനസാക്ഷിയാണ് ഇയാൾ. മൃതദേഹം പോസ്റ്റ്മോർട്ടം കൂടാതെ സംസ്കരിക്കുകയും ചെയ്തു.
ശനിയാഴ്ച മരിച്ച യൂനുസിന്റെ മൃതദേഹം സംസ്കരിച്ചതിന് ശേഷവും പോസ്റ്റുമോർട്ടം ചെയ്യണമെന്ന ആവശ്യമുന്നയിച്ച് ബന്ധു രംഗത്തെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സിബിഐയെയും പ്രാദേശിക പൊലീസിനെയും അറിയിക്കാതെ ബന്ധുക്കൾ മൃതദേഹം മറവ് ചെയ്തെന്ന് നാട്ടുകാർ ആരോപിച്ചു. രോഗബാധിതനായ യൂനുസ് ആശുപത്രിയിൽ എത്തുന്നതിനു ഒരു മണിക്കൂറിനുള്ളിൽ മരിച്ചതായും നാട്ടുകാർ ആരോപിച്ചു.
കുൽദീപ് സിംഗിന്റെ സഹോദരൻ അതുൽ സിംഗ് ഇരയായ പെണ്‍കുട്ടിയുടെ അച്ഛനെ മർദിക്കുന്നതിന്റെ സാക്ഷിയാണ് പലചരക്കു വ്യാപാരിയായ യൂനുസ്. എന്നാൽ യൂനുസിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നാണു പൊലീസിന്റെ വാദം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ