പുലി ഭീതിയില്‍ ഒരു ഗ്രാമം; മൂന്ന് വര്‍ഷത്തിനിടെ  കൊന്ന് തിന്നത് 21 പേരെ

പുലി ഭീതിയില്‍ ഒരു ഗ്രാമം - മൂന്ന് വര്‍ഷത്തിനിടെ  കൊന്ന് തിന്നത് 21 പേരെ
പുലി ഭീതിയില്‍ ഒരു ഗ്രാമം; മൂന്ന് വര്‍ഷത്തിനിടെ  കൊന്ന് തിന്നത് 21 പേരെ

ഋഷികേഷ്: ഉത്തരാഖണ്ഡിലെ രാജാജി ടൈഗര്‍ റിസര്‍വിലെ മോട്ടിച്ചൂര്‍ റെയ്ഞ്ചില്‍ പുലി മനുഷ്യനെ കടിച്ചു തിന്നു. പകുതി ഭക്ഷിച്ച നിലയിലാണ് മനുഷ്യശരീരത്തിന്റെ അവശിഷ്ടം കണ്ടെടുത്തത്. 56 വയസ്സുളള സൂറത്ത് സിംഗ് നെഗ്‌വിയുടെ മൃതദേഹമാണ് കണ്ടെടുത്തത്

ശരീരത്തിന്റെ പകുതി ഭാഗം പുലി തിന്ന് തീര്‍ത്തിരുന്നു. ഇന്നലെ രാത്രിയിലാണ് സംഭവം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 21ാമത്തെ സമാന സംഭവമാണിതെന്നാണ് ഉത്തരാഖണ്ഡ് വനം വകുപ്പ് പറയുന്നു. 

ഈ പ്രദേശത്ത് പോകരുത് എന്ന് നിര്‍ദേശം നല്‍കിയാലും ആളുകള്‍ അവഗണിക്കാറാണ് പതിവെന്ന് പോലീസ് പറയുന്നു. മോട്ടിച്ചൂര്‍ വനമേഖല അപകടം പിടിച്ച വന്യജീവികള്‍ ധാരാളമുളള പ്രദേശമാണ്. ഇവിടുത്തെ സത്യനാരായണ ക്ഷേത്രം അതിപ്രസിദ്ധവും. 

സമകാലിക മലയാളം ഡെസ്‌ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com