'എന്റെ ഉദ്ദേശം അതായിരുന്നില്ല'; രജനീകാന്തിനോട് ആരാണെന്ന് ചോദിച്ച യുവാവ് വിശദീകരണവുമായി രംഗത്ത്

തന്റെ ചോദ്യത്തെ മാധ്യമങ്ങളും ട്രോളന്മാരും തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ സന്തോഷ് പറഞ്ഞത്
'എന്റെ ഉദ്ദേശം അതായിരുന്നില്ല'; രജനീകാന്തിനോട് ആരാണെന്ന് ചോദിച്ച യുവാവ് വിശദീകരണവുമായി രംഗത്ത്

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ മുഖത്തു നോക്കി നിങ്ങള്‍ ആരാണെന്ന് ചോദിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് 21 കാരനായ വിദ്യാര്‍ത്ഥി സന്തോഷ് രാജ്. തൂത്തുക്കുടി വെടിവെപ്പില്‍ പരുക്കേറ്റവരെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് താരത്തിന് ഏറ്റവും രൂക്ഷമായ ചോദ്യം നേരിടേണ്ടിവന്നത്. ഇതിന്റെ വീഡിയോ വൈറലായതോടെ രജനീകാന്തിനെ വിമര്‍ശിച്ചതിന് മാധ്യമങ്ങളും ട്രോളന്മാരും സുരേഷിന് ഹീറോ പരിവേഷം നല്‍കി. എന്നാല്‍ സൂപ്പര്‍താരത്തെ വിമര്‍ശിക്കണം എന്ന് ഉദ്ദേശിച്ചല്ല താന്‍ ഹൂ ആര്‍ യു എന്ന് ചോദിച്ചത് എന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഈ യുവാവ്.

തന്റെ ചോദ്യത്തെ മാധ്യമങ്ങളും ട്രോളന്മാരും തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ സന്തോഷ് പറഞ്ഞത്. 'ആ വീഡിയോ ഇപ്പോള്‍ വൈറലായി പോയ്‌ക്കൊണ്ടിരിക്കുകയാണ്. പക്ഷെ, ഞാന്‍ നിങ്ങളാരാണ് എന്ന് ചോദിച്ചതിന്റെ അര്‍ത്ഥം വേറെയാണ്. ഇതിനെ തെറ്റായിട്ടാണ് മാധ്യമങ്ങളും ട്രോള്‍ ഉണ്ടാക്കുന്നവരും അവതരിപ്പിക്കുന്നത്. മറ്റെല്ലാ രാഷ്ട്രീയക്കാര്‍ക്കും ബഹുമാനം ലഭിക്കുന്നത് അവര്‍ക്ക് അധികാരമുള്ളത് കൊണ്ടാണ്. പക്ഷെ, രജനിക്ക് ലഭിക്കുന്നത് ആ വ്യക്തിയോടുള്ള ബഹുമാനം കൊണ്ട് തന്നെയാണ്. മറ്റുള്ളവരെ പോലെ എന്തെങ്കിലും പദവി ആ ബഹുമാനം കിട്ടാനായി അദ്ദേഹത്തിന് ആവശ്യമില്ല. ഞാന്‍ ഉദ്ദേശിച്ചത് അദ്ദേഹം ഞങ്ങള്‍ക്ക് പിന്തുണ തന്നിരുന്നുവെങ്കില്‍ അത് വേറൊരു തരത്തില്‍ ഞങ്ങള്‍ക്ക് ശക്തിയാകുമായിരുന്നു. ഇത് കൊണ്ട് മാത്രമാണ് ഞാനത് പറഞ്ഞത്. അദ്ദേഹം ജനങ്ങള്‍ക്ക് വേണ്ടിയാണല്ലോ വരുന്നത്, ആ ഒരു ഉത്തരവാദിത്വത്തിലാണ് ഞാന്‍ ചോദിച്ചത്. പക്ഷെ, മാധ്യമങ്ങളും ട്രോള്‍ ഉണ്ടാക്കുന്നവരും അതിനെ തെറ്റായി വ്യാഖ്യാനിച്ചതിനാല്‍ അത് എന്നെ വല്ലാതെ ബാധിച്ചിരിക്കുകയാണ് ഇപ്പോള്‍' – സന്തോഷ് പറഞ്ഞു.

സ്റ്റാര്‍ലറ്റിനെതിരേ സമരം ചെയ്തതിനാണ് തൂത്തുക്കുടിയിലെ ജനങ്ങള്‍ക്ക് നേരെ പൊലീസ് വെടിവെച്ചത്. ഇതില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്. ഇവരെ കാണാനായി ആശുപത്രിയിലെത്തിയപ്പോഴായിരുന്നു രജനീകാന്തിനോട് സന്തോഷ് ഈ ചോദ്യം ചോദിച്ചത്. ഇതിന് മുന്‍പ് ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വത്തിനോടും മന്ത്രി രാജുവിനോടും ഇതേ ചോദ്യം ചോദിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com