ലൈംഗിക ബന്ധത്തിനു പിന്നാലെ പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ചു; പൊക്കിഷ മേരിയെ പൂര്‍വ കാമുകന്‍ കൊന്നു കത്തിച്ചതെന്ന് പൊലീസ്

ലൈംഗിക ബന്ധത്തിനു പിന്നാലെ പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ചു; പൊക്കിഷ മേരിയെ പൂര്‍വ കാമുകന്‍ കൊന്നു കത്തിച്ചതെന്ന് പൊലീസ്
ലൈംഗിക ബന്ധത്തിനു പിന്നാലെ പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ചു; പൊക്കിഷ മേരിയെ പൂര്‍വ കാമുകന്‍ കൊന്നു കത്തിച്ചതെന്ന് പൊലീസ്

ചെന്നൈ: കോട്ടയത്തുനിന്നു കാണാതായ ജെസ്‌നയടേതെന്നു സംശയം ഉയര്‍ത്തിയ, തമിഴ്‌നാട്ടിലെ പഴവേലിയില്‍ കണ്ടെത്തിയ മൃതദേഹത്തിനു പിന്നിലെ ദൂരൂഹത നീങ്ങുന്നു. കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ചെന്നൈ സ്വദേശി പൊക്കിഷ മേരിയുടേതാണെന്നു നേരത്തെ കണ്ടെത്തിയിരുന്നു. പൊക്കിഷ മേരിയെ പൂര്‍വ കാമുകന്‍ കൊന്നു കത്തിക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയ പാതയിലെ പഴവേലിയില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുന്നത്. ഇത് കോട്ടയത്ത്  നിന്ന് കാണാതായ ജെസ്‌നയുടേതാണെന്ന സംശയം ഉയര്‍ന്നതിനെത്തുടര്‍ന്ന് കേരളത്തില്‍നിന്നുള്ള പൊലീസ് സംഘം ഇവിടെയെത്തിയിരുന്നു. എന്നാല്‍ മൃതദേഹം ജെസ്‌നയുടേതല്ലെന്ന് പിന്നീട് വ്യക്തമായി. ഇതിനിടെയാണ് ചെന്നൈയില്‍നിന്നു കാണാതായ പൊക്കിഷ മേരിയുടെ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്. 

പൊക്കിഷ മേരിയെ കൊലപ്പെടുത്തിയ കേസില്‍ യുവതിയുടെ പൂര്‍വകാമുകന്‍ എംജിആര്‍ നഗര്‍ സ്വദേശി ബാലമുരുകനെ പൊലീസ് അറസ്റ്റ ചെയ്തിട്ടുണ്ട്. പൊക്കിഷയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ബാലമുരുകനെ കുടുക്കിയത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയത്. 

സ്വകാര്യ ഫാര്‍മസി ജീവനക്കാരനായ ബാലമുരുകനും പൊക്കിഷവും എട്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍  ബാലമുരുകന്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ ഇയാള്‍ക്ക് എട്ടുമാസം പ്രായമുള്ള കുഞ്ഞുമുണ്ട്. 
വിവാഹിതനായിരുന്നിട്ടും ഇയാള്‍ പൊക്കിഷവുമായി ബന്ധം തുടര്‍ന്നുപോന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തയത്. തന്നെ വിവാഹം കഴിക്കണമെന്ന് പിന്നീടും പൊക്കിഷ മേരി ഇയാളോട് ആവശ്യപ്പെട്ടിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുന്നു. 

സംഭവദിവസം ബാലമുരുകന്‍ നിര്‍ദേശിച്ചത് അനുസരിച്ച് പൊക്കിഷ ജോലി സ്ഥലത്തേക്കെന്ന വ്യാജേന വീട്ടില്‍ നിന്നും രാവിലെ ഇറങ്ങി. എംജിആര്‍ നഗറിലുള്ള ബാലമുരുകന്റെ വീട്ടില്‍ വച്ച് ഇവര്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. പിന്നീടാണ് തന്നെ വിവാഹം കഴിക്കണമെന്ന് പൊക്കിഷം ബാലമുരുകനോട് ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത് ബാലമുരുകന്‍ നിരാകരിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. ഇതിനിടയില്‍ കയ്യില്‍ കിട്ടിയ പ്രഷര്‍ കുക്കര്‍ ഉപയോഗിച്ച് ബാലമുരുകന്‍ പൊക്കിഷ മേരിയുടെ തലയ്ക്കടിച്ചു. ഗുരുതരമായി പരുക്കേറ്റ പൊക്കിഷ അവിടെവച്ചുതന്നെ മരിക്കുകയായിരുന്നു. പിന്നീട് മൃതദേഹം ബാഗിലാക്കി ചെങ്കല്‍പ്പെട്ടില്‍ കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ച് കത്തിച്ചെന്നാണ് പൊലീസ് ഭാഷ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com