ന്യൂഡൽഹി: വാര്‍ത്താവിനിമയ മന്ത്രി സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയ്ക്ക് വീണ്ടും തിരിച്ചടി. നീതി ആയോഗിന്റെ പ്രത്യേക ക്ഷണിതാവ് എന്ന സ്ഥാനത്തുനിന്നും സ്മൃതി ഇറാനിയെ ഒഴിവാക്കി. വാര്‍ത്താവിനിമയ മന്ത്രി സ്ഥാനത്തുനിന്നും അടുത്തിടെയാണ് സ്മൃതി ഇറാനിയെ നീക്കിയത്. നിലവിൽ ടെക്സ്റ്റയിൽസ് വകുപ്പാണ് സ്മൃതി ഇറാനി കൈകാര്യം ചെയ്യുന്നത്.
മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കറാണ് സ്മൃതിയെ നീതി ആയോഗില്നിന്നും നീക്കിയത്. സ്മൃതി ഇറാനിക്ക് പകരം മന്ത്രി ഇന്ദ്രജിത് സിംഗിനെ ഉള്‍പ്പെടുത്തി. ജൂണ്‍ 17ന് പ്രധാനമന്ത്രി അടക്കം പങ്കെടുക്കുന്ന നീതി ആയോഗിന്റെ യോഗം നടക്കാനിരിക്കെയാണ് മാറ്റം. ഒരു മാസം മുന്‍പ് വാര്‍ത്താവിനിമ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട സ്മൃതി ഇറാനിക്ക് പകരം രാജ് വർധൻ സിങ് റാത്തോഡാണ് ഇപ്പോൾ വകുപ്പ് കൈകാര്യം ചെയ്യുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ