ബംഗലൂരു:കർണാടകയിൽ സ്ഥാനാർഥി മരിച്ചതിനെ തുടർന്ന് മാറ്റിവെച്ച ജയനഗർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ബഹുദൂരം മുന്നിൽ.
കോൺഗ്രസ് സ്ഥാനാർത്ഥി സൗമ്യ റെഡ്ഡിയാണ് ബിജെപി സ്ഥാനാർത്ഥിയെ ബഹുദൂരം പിന്നിലാക്കി ലീഡ് ചെയ്യുന്നത്. 10000 വോട്ടുകൾക്കാണ് സൗമ്യ റെഡ്ഡി മുന്നിട്ടുനിൽക്കുന്നത്. വോട്ടെണ്ണൽ ആരംഭിച്ച ആദ്യമണിക്കൂറുകളിലെ ഫലസൂചനകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ബി.എൻ. പ്രഹ്ളാദാണ് ഇവിടെ ബി.ജെ.പി സ്ഥാനാർഥി.
മണ്ഡലത്തിലെ ബി.ജെ.പി എം.എൽ.എ ബി.എൻ. വിജയകുമാറിന്റെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. മെയ് നാലിന് തെരഞ്ഞെടുപ്പ് റാലിക്കിടെ കുഴഞ്ഞു വീണതിനെ തുടർന്നാണ് അദ്ദേഹം മരിച്ചത്. വിജയകുമാറിന്റെ സഹോദരനാണ് ബി.എൻ. പ്രഹ്ളാദ്.
തങ്ങളുടെ സ്ഥാനാർഥിയായ കാലെഗൗഡയെ പിൻവലിച്ച് കോൺഗ്രസ് സ്ഥാനാർഥി സൗമ്യ റെഡ്ഡിക്ക് സഖ്യകക്ഷിയായ ജെ.ഡി.എസ് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
224 അംഗ നിയമസഭയിലെ 222 സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ മെയ്15ന് നടന്നിരുന്നു. 104 സീറ്റു നേടി ബി.ജെ.പി വലിയ ഒറ്റകക്ഷിയായെങ്കിലും 78 സീറ്റു ലഭിച്ച കോൺഗ്രസും 37 സീറ്റു ലഭിച്ച ജെ.ഡി.എസും ചേർന്ന് സർക്കാറുണ്ടാക്കുകയായിരുന്നു. ജയനഗർ മണ്ഡലത്തിൽ നിന്ന് രണ്ടു തവണ എം.എൽ.എയായി വിജയകുമാർ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ