ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ ദമ്പതികളെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൊല്ലപ്പെട്ട ദമ്പതികളുടെ വീട്ടിൽ മുമ്പ് ജോലി നോക്കിയിരുന്ന ഭോപ്പാൽ സ്വദേശി രാജു ധാഖഡാണ് പൊലീസിന്റെ പിടിയിലായത്. കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്.
അമ്പതു വർഷത്തോളമായി നർമദവാലിയിൽ സ്ഥിരതാമസമാക്കിയ മണ്ണാർക്കാട് ആര്യമ്പാവ് നായാടിപ്പാറ മുണ്ടാരത്ത് വീട്ടിൽ റിട്ട.വ്യോമസേനാ ഉദ്യോഗസ്ഥൻ ഗോപാലകൃഷ്ണൻ നായരും(74), ഭാര്യ ഗോമതി(62)യുമാണു കൊല്ലപ്പെട്ടവർ.
റിട്ട. നഴ്സാണു ഗോമതി. മോഷണ ശ്രമത്തിനിടെയാണു കൊലപാതകമെന്നാണ് പ്രാഥമിക സൂചന. ഗോമതിയുടെ സ്വർണമാലയും വളയുമുൾപ്പെടെയുള്ള ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. രാവിലെ വീട്ടിൽ ജോലിക്കെത്തിയവരാണു ഇരുവരേയും മരിച്ചനിലയിൽ കണ്ടത്. മൂന്നു പെണ്മക്കളുടെയും വിവാഹംകഴിപ്പിച്ച് അയച്ചതിനുശേഷം ദമ്പതികൾ തനിയെ താമസിക്കുകയായിരുന്നു. രണ്ടുവർഷത്തിലൊരിക്കലാണ് ഇവർ നാട്ടിലെത്തുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ