ഉപതെരഞ്ഞെടുപ്പ് : യുപിയില്‍ ബിജെപി വിയര്‍ക്കുന്നു ; മാധ്യമങ്ങള്‍ക്ക് വിലക്ക്

ബീഹാറില്‍ ബിജെപി രണ്ട് സീറ്റില്‍ ലീഡ് ചെയ്യുകയാണ്
ഉപതെരഞ്ഞെടുപ്പ് : യുപിയില്‍ ബിജെപി വിയര്‍ക്കുന്നു ; മാധ്യമങ്ങള്‍ക്ക് വിലക്ക്

ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വിയര്‍ക്കുന്നു. ഗോരഖ്പൂരിലും ഫുല്‍പൂര്‍ ലോക്‌സഭ മണ്ഡലങ്ങളില്‍ ബിജെപിയെ പിന്നിലാക്കി സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുകയാണ്. ഫുല്‍പൂരില്‍ എസ്പി സ്ഥാനാര്‍ത്ഥി നാഗേന്ദ്ര പ്രതാപ് സിംഗ് പട്ടേല്‍ ബിജെപിയുടെ കൗശലേന്ദ്രസിംഗ് പട്ടേലിനേക്കാള്‍ പന്ത്രണ്ടായിരത്തിലേറെ വോട്ടുകള്‍ക്ക് മുന്നിലാണ്. 

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലും ബിജെപി പിന്നിലാണ്. എസ്പിയുടെ പ്രവീണ്‍ കുമാര്‍ നിഷാദ് ബിജെപിയുടെ ഉപേന്ദ്രദത്ത് ശുക്ലയേക്കാള്‍ മുന്നിട്ടുനില്‍ക്കുകയാണ്. ആദ്യറൗണ്ടുകളിലെ ബിജെപി മുന്നേറ്റം തകര്‍ത്താണ് ഗോരഖ്പൂരില്‍ എസ് പി സ്ഥാനാര്‍ത്ഥി ലീഡ് നേടിയത്. 

ഗോരഖ്പൂരിലെ എംപിയായിരുന്ന യോഗി ആദിത്യനാഥും ഫുല്‍പൂരിലെ എംപിയായിരുന്ന കേശവ് പ്രസാദ് മൗര്യയും സംസ്ഥാന നിയമസഭയിലേക്ക് വിജയിച്ചതിനെ തുടര്‍ന്നാണ് എംപി സ്ഥാനം രാജിവെച്ചത്. ഗോരഖ് പൂരില്‍ ബിജെപി പിന്നിലായതോടെ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ജില്ലാ കളക്ടറാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. വോട്ടെണ്ണല്‍ പുരോഗതി മാധ്യമങ്ങളെ അറിയിക്കാനും കളക്ടര്‍ വിസമ്മതിച്ചു. 

അതേസമയം ബീഹാറില്‍ ബിജെപി രണ്ട് സീറ്റില്‍ ലീഡ് ചെയ്യുകയാണ്. അരാരിയയില്‍ ബിജെപിയുടെ പ്രദീപ് കുമാര്‍ സിഗും, ഭാബുവയില്‍ ബിജെപിയുടെ റിങ്കി റാണി പാണ്ഡെയുമാണ് മുന്നിട്ടുനില്‍ക്കുന്നത്. അതേസമയം ബീഹാറിലെ ജഹാനാബാദില്‍ ആര്‍ജെഡിയുടെ കുമാര്‍ കൃഷ്ണ മോഹന്‍ യാദവാണ് ലീഡ് ചെയ്യുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com