ബംഗളൂരു: ദേശീയ രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്ന കർണാടകയിൽ വോട്ടെടുപ്പ് ആരംഭിച്ചു. കോൺഗ്രസ് മുക്തഭാരതമെന്ന ലക്ഷ്യത്തിലേക്കടുക്കാൻ ബി. ജെ.പിയും ചെറുക്കാൻ കോൺഗ്രസും വീറുറ്റ പോരാട്ടം നടത്തുന്ന കർണാടകയിൽ തെരഞ്ഞെടുപ്പ് ഇരുവർക്കും നിർണായകമാണ്.
രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്. ചിലയിടത്ത് മതേതര ജനതാദളുമായി ത്രികോണമത്സരമുണ്ടെങ്കിലും ഭൂരിപക്ഷം മണ്ഡലങ്ങളിലും ബി.ജെ.പിയും കോൺഗ്രസും തമ്മിൽ നേരിട്ടുള്ള പോരാട്ടമാണ്. മൂന്ന് നേതാക്കൾ രണ്ട് മണ്ഡലങ്ങളിൽ വീതം മത്സരിക്കുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ മൈസൂരിലെ ചമുണ്ഡേശ്വരിയിലും ബാഗൽകോട്ടിലെ ബാദാമിയിലും ബി. ജെ.പിയുടെ ഉപമുഖ്യമന്ത്രി സ്ഥാനാർത്ഥി ബി. ശ്രീരാമലു ബാദാമിയിൽ സിദ്ധരാമയ്യയ്ക്കെതിരെയും ബെല്ലാരിയിലെ സിറ്റി മണ്ഡലത്തിലും മത്സരിക്കുന്നു.
തിരിച്ചറിയൽകാർഡ് കൂട്ട ത്തോടെ പിടിച്ചെടുത്ത ആർ. ആർ നഗർ മണ്ഡലത്തിലെ വോട്ടെടുപ്പ് 28 ലേക്ക് മാറ്റി. ഇവിടെ വോട്ടെണ്ണൽ 31 ന്. ജയനഗറിൽ സ്ഥാനാർത്ഥി വിജയകുമാറിന്റെ മരണത്തെ തുടർന്നാണ് മാറ്റിവച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ