പാര്‍ട്ടി പ്രചരിപ്പിച്ച ഓഡിയോ വ്യാജം; തന്റെ ഭാര്യയെ ബിജെപി നേതാക്കള്‍ വിളിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ

കര്‍ണാടക തെരഞ്ഞടുപ്പ് ഫലം വന്നതിന് പിന്നാലെ എംഎല്‍എമാരെ സ്വാധിനിക്കാന്‍ കോണ്‍ഗ്രസ് ഉണ്ടാക്കിയ ഓഡിയോ വ്യാജമെന്ന് പാര്‍ട്ടി എംഎല്‍എ.ശിവറാം ഹെബ്ബാര്‍
പാര്‍ട്ടി പ്രചരിപ്പിച്ച ഓഡിയോ വ്യാജം; തന്റെ ഭാര്യയെ ബിജെപി നേതാക്കള്‍ വിളിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ

ബംഗളൂരു: കര്‍ണാടക തെരഞ്ഞടുപ്പ് ഫലം വന്നതിന് പിന്നാലെ എംഎല്‍എമാരെ സ്വാധിനിക്കാന്‍ കോണ്‍ഗ്രസ് ഉണ്ടാക്കിയ ഓഡിയോ വ്യാജമെന്ന് പാര്‍ട്ടി എംഎല്‍എ.ശിവറാം ഹെബ്ബാര്‍. തന്റെ ഭാര്യയുമായി ബിജെപി നേതാക്കള്‍ നടത്തിയ സംഭാഷണങ്ങള്‍ വ്യാജമാണെന്നാണ് എംഎല്‍എ പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎല്‍എ ഇക്കാര്യം വ്യക്തമാക്കിയത്. 

ബി.എസ്. യെദ്യൂരപ്പ, ബി.ശ്രീരാമുലു, മുരളീധര റാവു, പുട്ടസ്വാമി, യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്ര തുടങ്ങിയ ബി.ജെ.പി. നേതാക്കള്‍ കോണ്‍ഗ്രസ് എം.എല്‍.എ. ശിവറാം ഹെബ്ബാര്‍ എം.എല്‍.എ.യുടെ ഭാര്യയുമായും നടത്തിയതെന്ന് അവകാശപ്പെടുന്ന ഫോണ്‍ സംഭാഷണങ്ങള്‍ കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു. മകന്‍ വിവേക് ഹെബ്ബാറിനെതിരെയുള്ള ഖനന  കേസുകള്‍ പിന്‍വലിക്കാമെന്നും പണവും ക്യാബിനറ്റ് റാങ്കും നല്‍കാമെന്നുമായിരുന്നു പുറത്തുവിട്ട സംഭാഷണത്തിലുണ്ടായിരുന്നത്.
എന്നാല്‍ ഇത്തരത്തില്‍ ബിജെപി നേതാക്കള്‍ ആരും തന്നെ തന്റെ ഭാര്യയോട് സംസാരിച്ചിട്ടില്ലെന്നും, ഇത്തരം ഒരു സംഭവമുണ്ടായതില്‍ താന്‍ ഖേദിക്കുന്നുവെന്നും എംഎല്‍എ വ്യക്തമാക്കി

കോണ്‍ഗ്രസ് എം.എല്‍.സി.യായ വി.എസ്. ഉഗ്രപ്പയാണ് ടേപ്പുകള്‍ പുറത്തുവിട്ടത്. അഴിമതിക്കെതിരേ നിരന്തരം സംസാരിക്കുന്ന നരേന്ദ്രമോദി കര്‍ണാടകയിലെ ബി.ജെ.പി. നേതാക്കളെയും ബി.എസ്. യെദ്യൂരപ്പയെയും ധാര്‍മികത ഉപദേശിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് ബിജെപി അവകാശപ്പെട്ടെങ്കിലും പരാതി നല്‍കിയിരുന്നില്ല. എംഎല്‍എ തന്നെ സംഭവം വ്യാജമാണെന്ന് വ്യക്തമാക്കിയതിന് പിന്നാലെ കോണ്‍ഗ്രസിന്റെ പ്രതികരണം വൈകാതെയുണ്ടായേക്കുമെന്നാണ് പ്രതീക്ഷ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com