ജനീവ: ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗൺസിലിലേക്ക് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ നടന്ന വോട്ടെടുപ്പിൽ ഏഷ്യ–പസഫിക് വിഭാഗത്തിൽ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യ ആകെ 188 വോട്ടുകൾ നേടി. 2019 ജനുവരി ഒന്ന് മുതൽ മൂന്നു വർഷത്തേക്കാണ് ഇന്ത്യയുടെ അംഗത്വം.
193 അംഗങ്ങളുള്ള യുഎൻ ജനറൽ അസംബ്ലി മനുഷ്യാവകാശ കൗൺസിലിലേക്ക് പുതിയ അംഗങ്ങളെ കണ്ടെത്തുന്നതിനാണ് തെരഞ്ഞെടുപ്പ് നടത്തിയത്. രഹസ്യ ബാലറ്റിലൂടെ നടന്ന തെരഞ്ഞെടുപ്പിൽ 18 പുതിയ അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. കൗൺസിലേക്ക് തെരഞ്ഞെടുക്കപ്പെടണമെങ്കിൽ ഓരോ രാജ്യത്തിനും 97 വോട്ടുകൾ വീതമാണ് വേണ്ടിയിരുന്നത്.
ഏഷ്യ പസഫിക് മേഖലയിൽനിന്ന് ഇന്ത്യയ്ക്കു പുറമെ ബഹ്റൈൻ, ബംഗ്ലാദേശ്, ഫിജി, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളും അംഗത്വത്തിനായി മത്സരിച്ചിരുന്നു. ഏഷ്യ പസഫിക് മേഖലയിൽ ഇന്ത്യയ്ക്ക് പിന്നിൽ ഫിജി 187 വോട്ടും ബംഗ്ലാദേശ് 178 വോട്ടും, ബഹറൈനും ഫിലിപ്പീൻസും 165 വോട്ടുകളും നേടി. ലോകരാജ്യങ്ങൾക്കിടയിലെ ഇന്ത്യയുടെ സ്വാധീനമാണ് വിജയത്തിൽ പ്രതിഫലിച്ചതെന്ന് യുഎന്നിലെ ഇന്ത്യൻ സ്ഥിരം പ്രതിനിധി സയീദ് അക്ബറുദ്ദീൻ പറഞ്ഞു.
Voting for a Happy Outcome.
Thanks to the support of all our friends @UN , India wins seat to Human Rights Council with highest votes among all candidates.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ