ടോക്യോ: ജപ്പാന്‍ സന്ദര്‍ശനത്തിനിടെ ഡിജിറ്റല്‍ രംഗത്തെ ഇന്ത്യയുടെ നേട്ടങ്ങള്‍ എടുത്തു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റല്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ ഇന്ത്യ വലിയ പുരോഗതിയാണ് കൈവരിച്ചതെന്നും ഗ്രാമങ്ങളിലെല്ലാം ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയെത്തിയെന്നും മോദി പറഞ്ഞു.
ഇന്ത്യയിൽ ഒരുകുപ്പി ശീതള പാനീയത്തെക്കാള്‍ കുറഞ്ഞ വിലക്ക് ഒരു ജിബി ഡാറ്റ ലഭിക്കുമെന്നും 100 കോടിയിലധികം മൊബൈല്‍ ഫോണുകളാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്നതെന്നും മോദി പറഞ്ഞു.
ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിക്കായി ശനിയാഴ്ച ജപ്പാനിലെത്തിയ പ്രധാനമന്ത്രി ഉച്ചകോടിക്കു ശേഷം പങ്കെടുത്ത യോഗത്തിലാണ് ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ രംഗത്തെ ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ച് പറഞ്ഞത്. 2022 ആകുമ്പോഴേക്കും ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്ഘടനയില്‍ ഒരു ട്രില്യന്‍ അമേരിക്കന്‍ ഡോളറിന്റെ വളര്‍ച്ചയുണ്ടാകുമെന്നും ഒരു കോടി തൊഴിലവസരങ്ങള്‍ ഈ രംഗത്ത് സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ