പാറ്റ്ന: കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച മൂന്ന് പേരെ ജനക്കൂട്ടം തല്ലിക്കൊന്നു. ബീഹാറിലെ ബെഗുസരായിൽ വെള്ളിയാഴ്ച വൈകുന്നേരം ആണ് സംഭവം നടന്നത്. ആയുധങ്ങളുമായാണ് ഇവർ സ്കൂളിൽ അതിക്രമിച്ച് കയറിയത്.
ബെഗുസരായിലെ നരയാണിപർ ഗ്രാമത്തിൽ പുതുതായി ആരംഭിച്ച സർക്കാർ പ്രൈമറി സ്കൂളിൽ നാല് അക്രമികൾ അതിക്രമിച്ചു കയറുകയും ഒരു പെൺകുട്ടിയെ വിട്ടുനൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇവർ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ സ്കൂളിനു സമീപത്തുകൂടി കടന്നുപോയ സ്ത്രീ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് വടികളുമായെത്തിയ നാട്ടുകാർ അക്രമികളെ നേരിട്ടു. നാട്ടുകാരുടെ മർദനത്തിൽ ഒരാൾ സംഭവസ്ഥലത്തു തന്നെ മരിച്ചു. മറ്റു രണ്ടു പേർ ആശുപത്രിയിൽ എത്തിയ ശേഷമാണ് മരിച്ചത്. അക്രമികൾ എല്ലാം ഇരുപത് വയസ് പ്രായത്തിലുള്ളവരായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ