വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ വന്ന ഗുണ്ടകളെ അധ്യാപകരും നാട്ടുകാരും തല്ലിക്കൊന്നു

 തോക്ക് കണ്ട് ഹെഡ്മിസ്ട്രസ് നീനാകുമാരി  കുഴഞ്ഞ് വീണതോടെ വിദ്യാര്‍ത്ഥികള്‍ അലമുറയിട്ട് ഓടി. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ആക്രമി സംഘത്തെ പിടികൂടി
വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ വന്ന ഗുണ്ടകളെ അധ്യാപകരും നാട്ടുകാരും തല്ലിക്കൊന്നു

പറ്റ്‌ന: സ്‌കൂളില്‍ അതിക്രമിച്ച് കടന്ന് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍  ശ്രമിച്ച നാലംഗസംഘത്തിലെ മൂന്നുപേരെ നാട്ടുകാര്‍ തല്ലിക്കൊന്നു. ബേഗുസാരായി ജില്ലയിലെ ചൗരാഹി പ്രൈമറി സ്‌കൂളിലാണ് സംഭവം.

രണ്ടുബൈക്കുകളിലായി എത്തിയ സംഘം സ്‌കൂളിനുള്ളില്‍ കടന്ന് ഒരു വിദ്യാര്‍ത്ഥിനിയെ അന്വേഷിച്ചു. വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ എത്തിയിട്ടില്ലെന്ന് അറിയിച്ച ഹെഡ്മിസ്ട്രസിനെ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി.  തോക്ക് കണ്ട് ഹെഡ്മിസ്ട്രസ് നീനാകുമാരി  കുഴഞ്ഞ് വീണതോടെ വിദ്യാര്‍ത്ഥികള്‍ അലമുറയിട്ട് ഓടി. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ആക്രമി സംഘത്തെ പിടികൂടി.

സംഘത്തിലെ ഒരാള്‍ ഓടി രക്ഷപ്പെട്ടെങ്കിലും മൂന്നുപേരെ നാട്ടുകാരും അധ്യാപകരും ചേര്‍ന്ന് തല്ലിച്ചതച്ചു. സമസ്തിപൂര്‍ സ്വദേശികളായ മുകേഷ് മഹ്‌തോ, ശ്യാം സിങ്, ഹീര സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. മുകേഷ് ഈയിടെയാണ് ജയില്‍ മോചിതയായത്. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി നാഗമണിയുടെ സഹോദരനാണ് മുകേഷ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com