മിനിമം ബാലന്‍സ്: എസ്ബിഐ പിഴത്തുക പതിനഞ്ചു രൂപയായി കുറച്ചു, ഗ്രാമങ്ങളില്‍ 12 രൂപ

മിനിമം ബാലന്‍സ്: എസ്ബിഐ പിഴത്തുക പതിനഞ്ചു രൂപയായി കുറച്ചു, ഗ്രാമങ്ങളില്‍ 12 രൂപ
മിനിമം ബാലന്‍സ്: എസ്ബിഐ പിഴത്തുക പതിനഞ്ചു രൂപയായി കുറച്ചു, ഗ്രാമങ്ങളില്‍ 12 രൂപ

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ മിനിമം ബാലന്‍സ് ഇല്ലാത്തതിന് ഈടാക്കുന്ന പിഴത്തുകയില്‍ കുറവു വരുത്തി. എഴുപത്തിയഞ്ചു ശതമാനം വരെയാണ് പിഴത്തുക കുറച്ചത്. പ്രതിമാസ മിനിമം ബാലന്‍സ് ഇല്ലാത്തതിന് നേരത്തെ 50 രൂപ വരെ ഈടാക്കിയിരുന്ന പിഴ ഇനിമുതല്‍ 15 രൂപയാണ് ഈടാക്കുക. പുതിയ തീരുമാനം ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തിലാകും. 

മെട്രോ സിറ്റികളിലും മറ്റ് നഗരങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്ക് പ്രതിമാസം പിഴതുക 50 രൂപയാണ് ഈടാക്കിയിരുന്നത്. ഇത് 15 രൂപയായി കുറച്ചു. 

ചെറുകിട നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ളവര്‍ക്കുള്ള പിഴ 40 രൂപയില്‍നിന്ന് യഥാക്രമം 12 ഉം 10ഉം രൂപയുമായാണ് കുറവുവരുത്തിയത്. പിഴ തുകയിന്മേല്‍ ജിഎസ്ടികൂടി നല്‍കേണ്ടിവരും.

മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരില്‍ എട്ടുമാസംകൊണ്ട് ബാങ്ക് 1771 കോടി രൂപ ഈടാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെതുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളാണ് പിഴതുക കുറയ്ക്കാന്‍ ബാങ്ക് അധികൃതരെ പ്രേരിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com