13 അടി ഉയരവും, 5 അടി വീതിയുമുള്ള സുരക്ഷാ കവചമാണ് ആധാറിന്; അഡ്വക്കേറ്റ് ജനറലിന്റെ സൈബര്‍ പരിജ്ഞാനത്തെ പരിഹസിച്ച് സമൂഹമാധ്യമങ്ങള്‍

പൗരന്മാരുടെ ബയോമെട്രിക് ഡാറ്റ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ന്യൂഡല്‍ഹിയിലെ മനേസര്‍ കോംപ്ലക്‌സില്‍ സുരക്ഷിതമായിരിക്കുന്നുണ്ടെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു
13 അടി ഉയരവും, 5 അടി വീതിയുമുള്ള സുരക്ഷാ കവചമാണ് ആധാറിന്; അഡ്വക്കേറ്റ് ജനറലിന്റെ സൈബര്‍ പരിജ്ഞാനത്തെ പരിഹസിച്ച് സമൂഹമാധ്യമങ്ങള്‍

13 അടി ഉയരം, അഞ്ച് അടി വിതിയുമുള്ള സുരക്ഷാ കവചത്തിനിടയില്‍ ഇരിക്കുന്ന രാജ്യത്തെ പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നായിരുന്നു അഡ്വക്കേറ്റ് ജനറല്‍ കെ.കെ.വേണുഗോപാല്‍ സുപ്രീംകോടതിയില്‍ പറഞ്ഞത്. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമെന്ന് തെളിയിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ നിരത്തിയ വാദങ്ങള്‍ സുപ്രീംകോടതിയെ തൃപ്തിപ്പെടുത്തിയോ എന്ന് വ്യക്തമല്ലെങ്കിലും സമൂഹമാധ്യമങ്ങള്‍ എജിയുടെ പ്രതികരണം ഏറ്റെടുത്തു കഴിഞ്ഞു. 

പൗരന്മാരുടെ ബയോമെട്രിക് ഡാറ്റ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ന്യൂഡല്‍ഹിയിലെ മനേസര്‍ കോംപ്ലക്‌സില്‍ സുരക്ഷിതമായിരിക്കുന്നുണ്ടെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. എന്നാല്‍ അഡ്വക്കേറ്റ് ജനറലിന്റെ വാക്കുകളെ പരിഹാസം കൊണ്ട് മൂടുകയാണ് സമൂഹമാധ്യമങ്ങള്‍. 

ഡാറ്റ് എന്‍ക്രിപ്ഷന്‍ എല്ലാം പഴയ സാങ്കേതിക വിദ്യയായി. 13 അടി വലിപ്പമുള്ള സുരക്ഷാ കവചം നിര്‍മിച്ചാണ് ഇന്ത്യയുടെ പുതിയ സാങ്കേതികമായ മുന്നേറ്റം എന്നെല്ലാമുള്ള പരിഹാസമാണ് കെ.കെ.വേണുഗോപാലിന് നേരെ ഉയരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com