ന്യൂഡല്‍ഹി: പ്രമുഖ ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളായ ആമസോണ്‍ പ്രൈം വീഡിയോ, നെറ്റ്ഫ്‌ളിക്‌സ് എന്നിവയിലെ ഉള്ളടക്കങ്ങളിൽ അമിത ലൈംഗികത ആരോപിച്ച് പരാതി. വീഡിയോകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സന്നദ്ദ സംഘടനയായ ജസ്റ്റിസ് ഫോര്‍ റൈറ്റ്‌സ് ഹൈകോടതിയിൽ ഹർജി നൽകി. ഇത്തരം വീഡിയോകൾ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും ഐ.ടി ആക്ട് പ്രകാരവും കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ഇരു കമ്പനികളും ആഭാസവും ലൈംഗികാതിപ്രസരവുമുള്ള വീഡിയോകള്‍ നല്‍കുകയാണെന്നാണ് പരാതിയിൽ ആരോപിച്ചിട്ടുള്ളത്. ഹർജിയിൽ ഡല്‍ഹി ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനും ജസ്റ്റിസ് വി. കമേശ്വര്‍ റാവുവും അടങ്ങിയ ബെഞ്ചാണ് ഹര്ജിയിൽ സർക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളത്. ഫെബ്രുവരി എട്ടിനാണ് കേസിൽ വാദം നടക്കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ