ഭര്‍ത്താവിന്റെ വീട്ടില്‍ ശൗചാലയമില്ല; ക്രൂരതയെന്ന് കോടതി, യുവതി വിവാഹമോചനം നേടി

വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ വീട്ടില്‍ ശൗചാലയം നിര്‍മിക്കണമെന്ന തന്റെ ആവശ്യം ഭര്‍ത്താവ്‌ തള്ളുകയായിരുന്നു
ഭര്‍ത്താവിന്റെ വീട്ടില്‍ ശൗചാലയമില്ല; ക്രൂരതയെന്ന് കോടതി, യുവതി വിവാഹമോചനം നേടി

ഭര്‍ത്താവിന്റെ വീട്ടില്‍ ശൗചാലയമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഒരു യുവതി വിവാഹമോചനത്തിന് കോടതിയെ സമീപിച്ചത്. വീട്ടില്‍ ശൗചാലയമില്ലാത്തത് ക്രൂരതയാണെന്ന് വിലയിരുത്തിയ കുടുംബ കോടതി യുവതിക്ക് വിവാഹ മോചനം അനുവദിക്കുകയും ചെയ്തു. 

രാജസ്ഥാനിലെ ബില്‍വാര മേഖലയിലാണ് സംഭവം. ഏഴ് വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. പക്ഷെ വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ വീട്ടില്‍ ശൗചാലയം നിര്‍മിക്കണമെന്ന തന്റെ ആവശ്യം ഭര്‍ത്താവ്‌ തള്ളുകയായിരുന്നുവെന്ന് യുവതി പറയുന്നു. 

ഏഴ് വര്‍ഷത്തിനിടെ ശൗചാലയം നിര്‍മിക്കാമെന്ന് ഭര്‍ത്താവ് നിരവധി തവണ വാക്ക് നല്‍കിയെങ്കിലും പാലിക്കപ്പെട്ടില്ല. 2015 ഒക്ടോബറിലായിരുന്നു യുവാവ് വിവാഹ മോചനത്തിനായി കോടതിയെ സമീപിക്കുന്നത്. രണ്ട് കൂട്ടരുടേയും വാദം കേട്ടതിന് ശേഷം കോടതി യുവതിക്ക് അനുകൂലമായി വിധിക്കുകയായിരുന്നു. വിവാഹിതയായ യുവതി എന്ന നിലയില്‍ അവരുടെ ആവശ്യം ന്യായമാണെന്ന് കോടതി വിലയിരുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com