തൊഴിലുറപ്പ് പണിക്ക് വീട്ടിലെത്തിയവര്‍ക്ക് ഭക്ഷണം നല്കിയപ്പോള് ജാതിയുടെ പേരിലുള്ള അയിത്തം കല്‍പ്പിച്ച് കഴിക്കാതിരുന്നവര്ക്ക് അധ്യാപിക നല്കിയ മറുപടി വൈറലാകുന്നു. ഗവണ്മെന്റ് കോളേജിലെ അദ്ധ്യാപികയായ ബിജിതയാണ് തനിക്ക് അനുഭവിക്കേണ്ടി വന്ന ജാതി വിവേചനത്തേക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ജാതിവിവേചനത്തിനെതിരെയുള്ള ബിജിതയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ഞാന്‍ ആദിവാസി മാവിലന് തന്നെ എന്നിരുന്നാലും എന്റെയും നിന്റെയും ശരീരത്തിലൂടെ ഒഴുകന്ന രക്തത്തിന്റെ നിറം നല്ല ഒന്നാന്തരം കട്ട ചോപ്പെന്നെ- എന്ന് ബിജിത ഫേസ്ബുക്കിലെഴുതി. ഇന്ന് ചായകുടിക്കാതെ ബേക്കറി പലഹാരം കഴിച്ചവര്‍ക്ക് നാളെ ഇലയടയാണ് നല്‍കുന്നത് എന്ന് പറഞ്ഞു കൊണ്ടാണ് ബിജിതയുടെ കുറിപ്പ് അവസാനിക്കുന്നത്.
ബിജിതയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
എന്റെ വീട്ടിൽ തൊഴിലുറപ്പ് പണിക്ക് വന്നിട്ട് ചായ കുടിക്കാതെ മാറി നിന്നവരോട്.....
അതെ ഞാൻ ആദിവാസി മാവിലൻ തന്നെ. എന്നിരുന്നാലും എന്റെയും നിന്റെയും ശരീരത്തിലൂടെ ഒഴുകന്ന രക്തത്തിന്റെ നിറം നല്ല ഒന്നാന്തരം കട്ട ചോപ്പെന്നെ. അതിൽ എനിക്ക് ഇരുണ്ട തൊലിയും കറ തീർന്ന മനസും.
നിനക്ക്........ ഒരു പോറലേറ്റാലോ പേന കൊണ്ട് വരഞ്ഞാലോ പെട്ടന്ന് തിരിച്ചറിയത്തക്ക വിധത്തിലുള്ള തൊലിയും ജാതിക്കറ നിറഞ്ഞ മനസും ആണെന്നുള്ളത് മനസിലാക്കുക. ഒരു കാര്യം കൂടി ഇന്ന് ചായ കുടിക്കാതെ ബേക്കറി കേക്ക് മാത്രം തിന്നവരോട്.... നാളെ ചായക്ക് പലഹാരം ഇലയട ആണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ