'12 വയസ്സുകാരന്‍ വരെ സെക്‌സിന് ക്ഷണിക്കുന്നു' ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഡള്‍ട്ട് സ്റ്റാര്‍

ഫ്രഞ്ച് പോണ്‍ സ്റ്റാര്‍ നികിത ബെല്ലൂച്ചിയാണ് തനിക്ക് സാമൂഹിക മാധ്യമങ്ങള്‍ വഴി ലഭിക്കുന്ന കുട്ടികളുടെ മെസ്സേജ് വെളിപ്പെടുത്തിയത്
'12 വയസ്സുകാരന്‍ വരെ സെക്‌സിന് ക്ഷണിക്കുന്നു' ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഡള്‍ട്ട് സ്റ്റാര്‍

പാരീസ് :  12 വയസ്സുള്ള കുട്ടി വരെ തന്നെ ലൈംഗിക ബന്ധത്തിന് ക്ഷണിച്ച് മെസ്സേജുകള്‍ അയക്കുന്നതായി ഫ്രഞ്ച് അശ്ലീല ചിത്ര നായിക. ഫ്രഞ്ച് പോണ്‍ സ്റ്റാര്‍ 28 കാരിയായ നികിത ബെല്ലൂച്ചിയാണ് തനിക്ക് സാമൂഹിക മാധ്യമങ്ങള്‍ വഴി ലഭിക്കുന്ന കുട്ടികളുടെ മെസ്സേജ് വെളിപ്പെടുത്തിയത്. 

 ' ഹായ്, എനിക്ക് ഇപ്പോള്‍ 13 വയസായി. ഞാന്‍ നിങ്ങളുടെ ആരാധകനാണ്. എനിക്കൊപ്പം നഗ്‌നയായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തയ്യാറാണോ' എന്നാണ് ഒരു സന്ദേശം. മറ്റൊന്നില്‍ തനിക്ക് 12 വയസ്സായെന്നും, സെക്‌സിന് താല്‍പ്പര്യമുണ്ടെന്നും സൂചിപ്പിക്കുന്നു. ഈ മെസ്സേജിന്റെ സ്‌ക്രീന്‍ ഷോട്ടും നികിത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ലൈംഗിക പഠനത്തിന്റെ അഭാവമാണ് ഇത്തരത്തില്‍ മെസ്സേജുകള്‍ അയക്കുന്നതിന് പിന്നില്‍. തനിക്ക് സന്ദേശം അയക്കുന്ന കുട്ടികള്‍ക്ക് സെക്‌സിനെ കുറിച്ച് പഠിപ്പിച്ച് മടുത്തു. ഇത്തരം മെസ്സേജുകള്‍ അയക്കുന്നതിന് കുട്ടികളുടെ മാതാപിതാക്കളെയാണ് പഴിക്കേണ്ടതെന്നും നികിത പറഞ്ഞു. 

സെക്‌സിന് ക്ഷണിച്ച 13 കാരന് നികിത അയച്ച മറുപടിയും ശ്രദ്ധേയമായി. ഹേയ് ഡ്യൂഡ്, നിങ്ങള്‍ നിങ്ങളോട് തന്നെ ശരിയായ ചോദ്യങ്ങള്‍ ചോദിക്കൂ. ഹോംവര്‍ക്കുകള്‍ ചെയ്യാന്‍ ശ്രമിക്കൂ. ഇനി ഇത്തരം സന്ദേശങ്ങള്‍ എനിക്ക് അയക്കരുത്. അഥവാ ഇത് തുടരാനാണ് ഭാവമെങ്കില്‍ നിന്റെ മെസ്സേജിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം മാതാപിതാക്കള്‍ക്ക് അയച്ചുകൊടുക്കും.

നികിതയുടെ മറുപടിയെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തി. കുട്ടികള്‍ക്ക് ശരിയായ ഉപദേശമാണ് നല്‍കിയതെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. അതേസമയം കുട്ടികളെ നിയന്ത്രിക്കുന്നതില്‍ മാതാപിതാക്കള്‍ പരാജയപ്പെടുന്നതും, ലൈംഗിക വിദ്യാഭ്യാസം ശരിയായ രീതിയില്‍ നല്‍കാത്തതുമാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കാരണമെന്നാണ് നികിതയുടെ അഭിപ്രായം. ഉത്തരവാദിത്തങ്ങള്‍ സെക്‌സ് വര്‍ക്കേഴ്‌സിന്റെ ചുമലില്‍ ഇടുന്നത് അവസാനിപ്പിക്കണമെന്നും നികിത ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com