പാസ്‌പോര്‍ട്ട് അപേക്ഷ ഇനി രാജ്യത്ത് എവിടെനിന്നും, പൊലീസ് അപേക്ഷകനെ വിളിപ്പിക്കില്ല; പരിശോധിക്കുക ക്രിമിനല്‍ പശ്ചാത്തലം മാത്രം

പാസ്‌പോര്‍ട്ട് അപേക്ഷ ഇനി രാജ്യത്ത് എവിടെനിന്നും, പൊലീസ് അപേക്ഷകനെ വിളിപ്പിക്കില്ല; പരിശോധിക്കുക ക്രിമിനല്‍ പശ്ചാത്തലം മാത്രം
പാസ്‌പോര്‍ട്ട് അപേക്ഷ ഇനി രാജ്യത്ത് എവിടെനിന്നും, പൊലീസ് അപേക്ഷകനെ വിളിപ്പിക്കില്ല; പരിശോധിക്കുക ക്രിമിനല്‍ പശ്ചാത്തലം മാത്രം

കൊച്ചി: പാസ്‌പോര്‍ട്ടിന് രാജ്യത്തെവിടെനിന്നും അപേക്ഷിക്കാവുന്ന സംവിധാനം നിലവില്‍വന്നു. പാസ്‌പോര്‍ട്ട് സേവാ ആപ്പ് വഴിയും അപേക്ഷിക്കാമെന്ന് റീജനല്‍ പാസ്‌പോര്‍ട്ട് ഓഫിസര്‍ പ്രസാദ് ചന്ദ്രന്‍ അറിയിച്ചു.

മുന്‍പ് അപേക്ഷകന്‍ താമസിക്കുന്ന സ്ഥലം ഉള്‍പ്പെടുന്ന ഓഫിസിന്റെ പരിധിയിലുള്ള സേവാ കേന്ദ്രങ്ങളില്‍ മാത്രമേ അപേക്ഷ നല്‍കാന്‍ കഴിയുമായിരുന്നുള്ളൂ. പുതിയ മാറ്റം അനുസരിച്ച് രാജ്യത്തെവിടെനിന്നും ഏതു വിലാസത്തിലും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം. എം പാസ്‌പോര്‍ട്ട് സേവാ ആപ്പ് ആപ് വഴി റജിസ്റ്റര്‍ ചെയ്തു ഏജന്റുമാരുടെ സഹായമില്ലാതെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം തിരഞ്ഞെടുക്കാം. 

അപേക്ഷാ നടപടികള്‍ ലളിതമാക്കിയെങ്കിലും പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനു പൊലീസ് പരിശോധന ഒഴിവാക്കിയിട്ടില്ലെന്നു റീജനല്‍ പാസ്‌പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു. അപേക്ഷകന്റെ വിലാസം കൃത്യമാണോ കുറ്റകൃത്യ പശ്ചാത്തലമുണ്ടോ എന്നീ കാര്യങ്ങളാണു ഇത്രയും കാലം പൊലീസ് പരിശോധിച്ചിരുന്നത്. ഇനി ക്രിമിനല്‍ പശ്ചാത്തലം മാത്രമേ അന്വേഷിക്കൂ. അതിനായി അപേക്ഷകനെ നേരിട്ടു കാണുകയോ പൊലീസ് സ്‌റ്റേഷനിലേക്കു വിളിപ്പിക്കുകയോ ചെയ്യേണ്ടതില്ല. വിലാസം ശരിയാണോയെന്നും പൊലീസ് പരിശോധിക്കേണ്ടതില്ല. അപേക്ഷയില്‍ രേഖപ്പെടുത്തുന്ന വിലാസത്തിലാണു പാസ്‌പോര്‍ട്ട് അയയ്ക്കുക. ഇത് അപേക്ഷകന്‍ നേരിട്ടു കൈപ്പറ്റേണ്ടതുണ്ട്. അല്ലാത്തവ പാസ്‌പോര്‍ട്ട് ഓഫിസുകളിലേക്ക് തിരിച്ചയയ്ക്കും. കേരളത്തില്‍ ശരാശരി 10 ദിവസത്തിനകം പൊലീസ് അന്വേഷണ നടപടികള്‍ പൂര്‍ത്തിയാകും. 

പാസ്‌പോര്‍ട്ട് അപേക്ഷയ്ക്കു ജനന തീയതി നിര്‍ബന്ധമല്ലെന്ന് ദ്ദേഹം അറിയിച്ചു. എന്നാല്‍, പല വിദേശരാജ്യങ്ങളും വീസ നല്‍കുന്നതിനു ജനന തീയതി പരിഗണിക്കുന്നതിനാല്‍ അതു കൂടി ചേര്‍ത്ത് അപേക്ഷിക്കുന്നതാണു നല്ലത്. 

36 പേജുള്ള പാസ്‌പോര്‍ട്ട് ബുക്കിന് 1500 രൂപയും 60 പേജിന്റെ ബുക്കിന് 2000 രൂപയും ഫീസായി ഓണ്‍ലൈന്‍ വഴി അയയ്ക്കാം. മറ്റു ചെലവുകളില്ല. തത്കാലിന് 2000 രൂപ അധികമായി പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ അടയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com